മാരക്കാന: കോപ്പ അമേരിക്കയില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി അർജന്റീനയുടെ നായകൻ ലയണല്‍ മെസി. ടൂർണമെന്റിൽ ആകെ നാലു ഗോളുകള്‍ നേടിയാണ് മെസിയുടെ നേട്ടം. കൂടാതെ അസിസ്‌റ്റുകളിലും മെസി തന്നെയാണ് മുന്നില്‍. 5 അസിസ്‌റ്റുകളാണ് താരത്തിനുള്ളത്.
47ആമത് കോപ്പ അമേരിക്കയില്‍ ആകെ പിറന്നത് 60 ഗോളുകളാണ്. കളിച്ച 7 മൽസരങ്ങളില്‍ നിന്നുമായി ആകെ 12 ഗോളുകള്‍ നേടിയ ബ്രസീല്‍ വഴങ്ങിയത് മൂന്ന് ഗോളുകളാണ്. 7 മൽസരങ്ങളില്‍ നിന്നുമായി ആകെ 12 ഗോളുകള്‍ സ്‌കോര്‍ ചെയ്‌ത മെസിപ്പട തിരികെ വാങ്ങിയത് 3 ഗോളുകള്‍ മാത്രമാണ്.
അതേസമയം 4 ഗോളുകളുള്ള കൊളംബിയയുടെ ലൂയിസ് ഡയസാണ് ഗോള്‍വേട്ടക്കാരില്‍ രണ്ടാമന്‍. 4 ഗോളുകൾ തന്നെ നേടിയ മെസിയെ അസിസ്‌റ്റുകളുടെ എണ്ണം കൂടി പരിഗണിച്ചാണ് ഗോൾഡൻ ബൂട്ടിന് അർഹനാക്കിയത്. ആറാമത് കോപ്പ കളിച്ച മെസിയുടെ ആകെ ഗോള്‍ ശേഖരം ഇതോടെ 13 ആയി.
അര്‍ജന്റീനയുടെ ലൗട്ടാരോ മാര്‍ട്ടിനെസാണ് ഗോൾവേട്ടക്കാരിൽ മൂന്നാമത്. രണ്ട് ഗോളുകളാണ് ബ്രസീലിന്റെ സൂപ്പർ താരം നെയ്‌മര്‍ക്കുള്ളത്. കൂടാതെ 3 അസിസ്‌റ്റുകളും താരത്തിന്റെ പേരിലുണ്ട്. കനറികളുടെ സെന്‍സേഷന്‍ താരം ലൂക്കാസ് പക്വേറ്റയുടെ പേരിലും രണ്ട് ഗോളുകളുണ്ട്.
17 ഗോളുകള്‍ വീതം നേടിയ അര്‍ജന്റീനയുടെ നോര്‍ബര്‍ട്ടോ മെന്‍ഡസും ബ്രസീലിന്റെ സിസിഞ്ഞോയുമാണ് കോപ്പ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ നേട്ടക്കാര്‍.
Most Read: ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തത് ശിക്ഷാർഹമല്ല; ജമ്മു കശ്‌മീർ ഹൈക്കോടതി