കോഴിക്കോട്: കോവിഡ് വ്യാപനം ശക്‌തമായി തുടരുന്നതിനിടെ പാളയം മാർക്കറ്റിൽ കോഴിക്കോട് കോർപറേഷൻ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. പുലർച്ചെ അഞ്ച് മണിയോടെ ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിലാണ് പരിശോധന തുടങ്ങിയത്.
കോഴിക്കോട് കോവിഡ് വ്യാപനം കടുത്ത ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. ഇന്നലെ കോർപറേഷൻ പരിധിയിലുള്ള 5 വാർഡുകൾ കൂടി ക്രിട്ടിക്കൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി തിരിച്ചു. ഇതോടെ കോർപറേഷനിൽ 3 വാർഡുകളിൽ മാത്രമാണ് സാധാരണ ജീവിതം സാധ്യതമാകുന്നത്. ബാക്കി 72 വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ, ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ, അല്ലെങ്കിൽ ക്രിട്ടിക്കൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്.
എന്നാൽ ഇത്രയേറെ ഗുരുതരമായ സാഹചര്യം ആയിരുന്നിട്ടും ജില്ലയിൽ ജനം കോവിഡ് നിയന്ത്രണങ്ങളെ വേണ്ടത്ര ഗൗരവത്തിൽ എടുക്കുന്നില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്. ഇന്നലെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 1306 കേസുകളാണ് ജില്ലയിൽ രജിസ്‌റ്റര്‍ ചെയ്‌തത്.
Malabar News: മാലിന്യം നിറഞ്ഞ ഇടങ്ങളിൽ ഇനി പൂക്കൾ വിടരും; മാതൃകയായി തിരൂരങ്ങാടി നഗരസഭ