ന്യൂഡെൽഹി: ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും സിബിഐ കേസ്. ബിഹാർ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നിയമനത്തിലെ ക്രമക്കേടുകൾ ആരോപിച്ചാണ് ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതിക്കേസിൽ കുറ്റം ചുമത്തിയത്. പാറ്റ്‌നയിലും ഡെൽഹിയിലുമടക്കം 15 ഇടങ്ങളിൽ സിബിഐ റെയ്‌ഡ് ആരംഭിച്ചു.
കാലിത്തീറ്റ കുംഭകോണ കേസിൽ ജാമ്യം ലഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് രാഷ്‌ട്രീയ ജനതാദൾ മേധാവിയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതി ആരോപണങ്ങളുമായി സിബിഐ രംഗത്ത് എത്തിയിരിക്കുന്നത്.
ഡോറാന്‍ണ്ട ട്രഷറിയില്‍ നിന്ന് 139 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിൽ ജാര്‍ഖണ്ഡ് ഹൈക്കോടതി നേരത്തെ ലാലു പ്രസാദിന് ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപ ജാമ്യത്തുകയായും പത്ത് ലക്ഷം രൂപ പിഴയായും അടക്കണമെന്നും ആയിരുന്നു കോടതി ഉത്തരവ്. കേസില്‍ പ്രത്യേക സിബിഐ കോടതി നേരത്തെ അഞ്ച് വര്‍ഷം തടവും അറുപത് ലക്ഷം രൂപ പിഴയുമാണ് ലാലുവിന് വിധിച്ചിരുന്നത്.
Most Read: വീട്ടുജോലിക്ക് പോലീസുകാർ; ഐപിഎസ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ