പൊതുമരാമത്ത് പ്രവൃത്തികളിലെ അഴിമതി; നടപടിക്ക് നിർദേശം നൽകിയതായി മന്ത്രി

By Staff Reporter, Malabar News
malabarnews-G_Sudhakaran
G Sudhakaran
Ajwa Travels

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ പൊതുമരാമത്തു പ്രവൃത്തികൾ സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ നടപടിക്ക് നേരത്തേതന്നെ നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരൻ. പൊതുമരാമത്ത് വകുപ്പിലെ അഴിമതി റിപ്പോർട്ട് മന്ത്രിയുടെ ഓഫീസ് പൂഴ്‌ത്തി എന്ന രീതിയിൽ ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത സത്യവിരുദ്ധമാണെന്നും മന്ത്രി പ്രതികരിച്ചു.

ഫയൽ കൈകാര്യം ചെയ്യുന്ന പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ചത് മൂലം ഇരുപത് ദിവസം അവധിയായിരുന്നു. മന്ത്രി നടപടിക്കു നിർദേശിച്ച ഉദ്യോഗസ്‌ഥരെ ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ആവശ്യമെങ്കിൽ ഇലക്ഷൻ കമ്മിഷന്റെ അനുവാദം വാങ്ങി നടപടി സ്വീകരിക്കേണ്ടത് വകുപ്പ് സെക്രട്ടറിയാണ്.

ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം പൊതുമരാമത്തു ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടിയെടുക്കാൻ ഇതുവരെ മടിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. പരിശോധനയുടെയും അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്‌ഥാനത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്.

ചീഫ് എൻജിനിയർമാർ, സൂപ്രണ്ടിങ് എൻജിനിയർമാർ, എക്‌സിക്യുട്ടീവ് എൻജിനിയർമാർ എന്നിവരടക്കം വകുപ്പിലെ നൂറ്റിയമ്പതോളം ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് ഇതിനോടകം നടപടിയെടുത്തത് . ചില ഉദ്യോഗസ്‌ഥരുടെ ദുരുദ്ദേശ്യപരമായ താൽപര്യങ്ങളാണ് ഈ വ്യാജ വാർത്തക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

Read Also: പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; സിബിഐക്ക് കേരളാ പോലീസിന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE