ബെയ്ജിംഗ്: വുഹാനിലെ മുഴുവന്‍ ജനങ്ങളെയും കോവിഡ് പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി ചൈന. കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും കേസുകള്‍ റിപ്പോര്‍ട് ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ശക്‌തമായ നടപടികളിലേക്ക് കടക്കുന്നുവെന്ന് ചൈന അറിയിച്ചത്. 2019 ഡിസംബറില്‍ ലോകത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട് ചെയ്‌തത് വുഹാനിലായിരുന്നു. ഒരു വര്‍ഷമായി പ്രദേശത്ത് കോവിഡ് കേസുകള്‍ റിപ്പോർട് ചെയ്‌തിട്ടിലായിരുന്നു.
വുഹാനിലെത്തിയ അതിഥി സംസ്‌ഥാന തൊഴിലാളികള്‍ക്ക് ഇടയിലാണ് രോഗബാധ കണ്ടെത്തിയത് എന്നാണ് റിപ്പോർട്. നിലവിൽ പ്രദേശത്ത് തുടരുന്നവരാരും പുറത്തുപോകരുതെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും നിർദ്ദേശമുണ്ട്. കോവിഡ് പരിശോധന പൂര്‍ത്തിയാകുന്നത് വരെ പുറത്തുനിന്നുള്ളവരെ വുഹാനിലേക്ക് പ്രവേശിപ്പിക്കില്ല. അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് വുഹാനിലും മറ്റു നഗരങ്ങളിലും ഇപ്പോള്‍ പടരുന്നത് എന്നാണ് റിപ്പോർട്.
Read also: മാനസയുടെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ; മരണകാരണം തലക്കേറ്റ വെടി