തിരുവനന്തപുരം: സ്‌പീക്കർ പി ശ്രീരാമകൃഷണന് കോവിഡ് സ്‌ഥിരീകരിച്ചു. ഇപ്പോൾ തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം ഉള്ളത്. അടുത്ത ദിവസങ്ങളിൽ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്‌ട്രീയ നേതാക്കള്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.
അതിനിടെ, ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്‌പീക്കറുടെ ഫ്‌ളാറ്റില്‍ കസ്‌റ്റംസ് ഇന്ന് പരിശോധന നടത്തി. സ്‌പീക്കറുടെ തിരുവനന്തപുരം ചാക്കയിലെ ഫ്ളാറ്റിലാണ് പരിശോധന നടത്തിയത്.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കസ്‌റ്റംസിന് നൽകിയ മൊഴിയിൽ സ്‌പീക്കറുടെ ഫ്‌ളാറ്റിനെ കുറിച്ച് പരാമർശം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പരിശോധന നടത്തുന്നത്. ഇന്നലെയും ഇന്നുമായാണ് പരിശോധന നടക്കുന്നത്. ഫ്‌ളാറ്റിൽ സന്ദർശനത്തിന് എത്തിയവരുടെ വിവരങ്ങൾ അടക്കം കസ്‌റ്റംസ് ശേഖരിക്കുന്നുണ്ട്.
Also Read: കുടിലിൽ ജനിച്ച ഐഐഎം പ്രൊഫസറുടെ ജീവിതകഥ; പ്രചോദനമായി ഒരു ചെറുപ്പക്കാരൻ