തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ സർക്കാർ ഓഫീസുകളിലെ ഹാജർനില 50 ശതമാനമാക്കി കുറക്കാൻ തീരുമാനിച്ചു. ശനിയാഴ്‌ച ദിവസങ്ങളിൽ ഓഫീസുകൾക്ക് അവധി നൽകും.
ശനി, ഞായർ ദിവസങ്ങളിൽ സംസ്‌ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തും. അവശ്യ സർവീസുകൾ മാത്രമേ ഈ ദിവസങ്ങളിൽ അനുവദിക്കൂ. വാരാന്ത്യത്തിൽ ബീച്ചുകളിലും പാർക്കുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
വിദ്യാർഥികൾക്കായി ഓൺലൈൻ ക്‌ളാസുകൾ മാത്രമായിരിക്കും നടക്കുക. ട്യൂഷൻ ക്‌ളാസുകൾ പ്രവർത്തിക്കുന്നത് കർശനമായി നിയന്ത്രിക്കും. ഹോസ്‌റ്റലുകളിൽ കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കണം. കോവിഡ് പ്രതിരോധത്തിന് വാർഡുതല സമിതികളെ ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Read also: ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം; സർക്കാർ സ്‌ഥാപനങ്ങൾക്ക് അവധി