തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേനവങ്ങൾക്ക് മത്രമായിരിക്കും അനുമതി. വേനൽ ക്യാംപുകൾ നടക്കുന്നുണ്ടെങ്കിൽ ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു. വരുന്ന രണ്ടാഴ്‌ചയായിരിക്കും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകുക.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ശനിയാഴ്‌ച എല്ലാ സർക്കാർ സ്‌ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. നേരത്തെ വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങളുകൾ ഉൾപ്പടെയുള്ളവക്ക് അനുമതി തേടി കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തവർക്ക് അനുമതി നൽകും. പുതിയതായി രജിസ്‌റ്റർ ചെയ്യുന്നവർക്ക് അനുമതി ഉണ്ടായിരിക്കില്ല.
വിദ്യാർഥികൾക്കായി ഓൺലൈൻ ക്‌ളാസുകൾ മാത്രമായിരിക്കും നടക്കുക. ട്യൂഷൻ ക്‌ളാസുകൾ പ്രവർത്തിക്കുന്നത് കർശനമായി നിയന്ത്രിക്കും. ഹോസ്‌റ്റലുകളിൽ കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കണം. കോവിഡ് പ്രതിരോധത്തിന് വാർഡുതല സമിതികളെ ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Also Read: കോവിഡ് രൂക്ഷം; എറണാകുളത്ത് സ്വകാര്യ ബസുകളിൽ സ്വയം നിയന്ത്രണം