തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജാഗ്രതയില്‍ വിട്ടുവീഴ്‌ച പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. കോവിഡ് പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടുമെന്നും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയവരെ പരിശോധിക്കുമെന്നും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.
കണ്ടെയ്ൻമെന്റ് സോണുകളില്‍ ശക്‌തമായ നിയന്ത്രണം തുടരണം. സ്‌കൂള്‍ കുട്ടികള്‍ക്ക് ബസ് സൗകര്യം കൃത്യമായി ഏര്‍പ്പെടുത്തണം. നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേർക്ക് പരിശോധന നടത്തും വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടികൾ എന്നിവക്ക് മുൻകൂർ അനുമതി വേണം
കോൺടാക് ട്രെയ്‌സിംഗ് ശക്‌തിപ്പെടുത്തും. പ്രൈമറി സെക്കന്ററി കോൺടാക് ലിസ്‌റ്റ് കൃത്യമാക്കാനും നിർദേശമുണ്ട്, മാളിലും മാര്‍ക്കറ്റുകളിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രം പ്രവേശിപ്പിക്കണം.
നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള ചുമതല പോലീസിനാണെന്നും യോഗത്തില്‍ പറഞ്ഞു. ട്യൂഷന്‍ സെന്ററുകളിലും ജാഗ്രത വേണമെന്നും തീരുമാനമെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും ഉന്നത പോലീസ് മേധാവികളും പങ്കെടുത്തിരുന്നു.
Read Also: വാക്‌സിൻ ക്ഷാമം; തിരുവനന്തപുരം ജില്ലയിലെ 131 കേന്ദ്രങ്ങൾ പൂട്ടി