തൃശൂർ: കോവിഡ്-19 വ്യാപനം സൂപ്പർ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ തൃശൂരിൽ പ്രഖ്യാപിച്ച നിരോധനാജ്‌ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലാ കളക്‌ടർ എസ് ഷാനവാസ് ഉത്തരവിട്ടു. ഒക്‌ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്‌ഞയാണ് നീട്ടിയത്. അതിനാൽ നവംബർ 15 വരെ നിരോധനാജ്‌ഞ ബാധകമായിരിക്കും.
പൊതുസ്‌ഥലത്ത് അഞ്ച് പേരിൽ കൂടുതൽ സ്വമേധയാ കൂടിച്ചേരുന്നതിന് നിരോധനം ഉണ്ടായിരിക്കും. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസേഷൻ എന്നീ കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
Malabar News: കണ്ണുകളിലെ കാൻസർ; സംസ്‌ഥാനത്തെ ആദ്യ ചികിൽസാ കേന്ദ്രം മലബാറിൽ
വിവാഹ ചടങ്ങുകളിൽ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേരും മാത്രമേ കൂടിച്ചേരാവൂ. സർക്കാർ പരിപാടികൾ, മതചടങ്ങുകൾ, പ്രാർഥനകൾ, രാഷ്‌ട്രീയ, സമൂഹിക, സാംസ്‌കാരിക പരിപാടികൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ കൂടിച്ചേരാവൂ.
ചന്തകൾ, പൊതുഗതാഗതം, ഓഫീസ്, കടകൾ, തൊഴിലിടങ്ങൾ, ആശുപത്രികൾ, പരീക്ഷകൾ, റിക്രൂട്ട്‌മെന്റുകൾ, വ്യവസായങ്ങൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. പൊതുചന്തകൾ അണുവിമുക്‌തമാക്കാൻ തദ്ദേശ സ്‌ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
National News: മലബാര്‍ 2020; നാവികാഭ്യാസം നവംബറില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കും