ഗാന്ധിനഗർ: കോവിഡ് കേസുകൾ ഉയർന്നതോടെ ആശുപത്രികളിലെ സൗകര്യങ്ങൾ തികയാത്ത സാഹചര്യമാണ് ഗുജറാത്തിൽ ഉള്ളത്. ഈ സാഹചര്യത്തിൽ കോവിഡ് ആശുപത്രിയാക്കാൻ, മസ്‌ജിദ് വിട്ട് നൽകി മാതൃകയാകുകയാണ് അധികൃതർ.
വഡോദരയിലെ ജഹാംഗീർപുര മസ്‌ജിദ് ആണ് കോവിഡ് ആശുപത്രിക്കായി വിട്ടു നൽകിയത്. 50 കിടക്കകളുള്ള കോവിഡ് ആശുപത്രിയാണ് മസ്‌ജിദിനകത്ത് സജ്‌ജീകരിച്ചിരിക്കുന്നത്. റംസാൻ മാസത്തിൽ ഇങ്ങനെയൊരു പുണ്യ പ്രവൃത്തി ചെയ്യാനായതിൽ സന്തോഷമുണ്ടെന്ന് മസ്‌ജിദ് ട്രസ്‌റ്റി എഎൻഐയോട് പറഞ്ഞു.
“കൊറോണ വൈറസ് കേസുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വർധിച്ചു കൊണ്ടിരിക്കുന്നു, ഇത് ഓക്‌സിജന്റെയും കിടക്കകളുടെയും ക്ഷാമത്തിന് കാരണമാകുന്നു. ഈ കുറവ് കാരണം, 50 കിടക്കകളുള്ള സൗകര്യമൊരുക്കി മസ്‌ജിദ് ആശുപത്രിയാക്കി മാറ്റാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് ചെയ്യാൻ റംസാൻ മാസത്തേക്കാൾ മികച്ച മറ്റൊരു മാസമില്ലല്ലോ”– മസ്‌ജിദ് ട്രസ്‌റ്റി ഇർഫാൻ ഷെയ്ഖ് പറഞ്ഞു.
Gujarat: Amid a surge in COVID cases, Vadodara’s Jahangirpura Masjid converted into a 50-bed COVID facility
“Due to oxygen & beds shortage, we decided to convert it into COVID facility. And what’s better than the month of Ramadan to do it,” says mosque trustee (19.06) pic.twitter.com/MRqxAN1WBm
— ANI (@ANI) April 20, 2021
കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന ഗുജറാത്തിൽ സിവിൽ ആശുപത്രിയുടെ പുറത്ത് ആംബുലൻസുകളുടെ നീണ്ട നിരയാണ് കാണുന്നതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ആശുപത്രികളിൽ കിടക്കകളും സൗകര്യങ്ങളും പര്യാപ്‌തമല്ലെന്നും കഴിഞ്ഞ ആഴ്‌ച മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു.
Also Read: കോവിഡിന്റെ രണ്ടാം വരവ്; തകർന്നടിഞ്ഞ് ഇരുചക്ര വാഹന വിപണി