കോവിഡ് കൂടുന്നു; വഡോദരയിൽ കോവിഡ് ആശുപത്രിയാക്കാൻ മസ്‌ജിദ്‌ വിട്ടു നൽകി

By Desk Reporter, Malabar News
Ajwa Travels

ഗാന്ധിനഗർ: കോവിഡ് കേസുകൾ ഉയർന്നതോടെ ആശുപത്രികളിലെ സൗകര്യങ്ങൾ തികയാത്ത സാഹചര്യമാണ് ഗുജറാത്തിൽ ഉള്ളത്. ഈ സാഹചര്യത്തിൽ കോവിഡ് ആശുപത്രിയാക്കാൻ, മസ്‌ജിദ്‌ വിട്ട് നൽകി മാതൃകയാകുകയാണ് അധികൃതർ.

വഡോദരയിലെ ജഹാംഗീർപുര മസ്‌ജിദ്‌ ആണ് കോവിഡ് ആശുപത്രിക്കായി വിട്ടു നൽകിയത്. 50 കിടക്കകളുള്ള കോവിഡ് ആശുപത്രിയാണ് മസ്‌ജിദിനകത്ത് സജ്‌ജീകരിച്ചിരിക്കുന്നത്. റംസാൻ മാസത്തിൽ ഇങ്ങനെയൊരു പുണ്യ പ്രവൃത്തി ചെയ്യാനായതിൽ സന്തോഷമുണ്ടെന്ന് മസ്‌ജിദ്‌ ട്രസ്‌റ്റി എഎൻഐയോട് പറഞ്ഞു.

കൊറോണ വൈറസ് കേസുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വർധിച്ചു കൊണ്ടിരിക്കുന്നു, ഇത് ഓക്‌സിജന്റെയും കിടക്കകളുടെയും ക്ഷാമത്തിന് കാരണമാകുന്നു. ഈ കുറവ് കാരണം, 50 കിടക്കകളുള്ള സൗകര്യമൊരുക്കി മസ്‌ജിദ്‌ ആശുപത്രിയാക്കി മാറ്റാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് ചെയ്യാൻ റംസാൻ മാസത്തേക്കാൾ മികച്ച മറ്റൊരു മാസമില്ലല്ലോ– മസ്‌ജിദ്‌ ട്രസ്‌റ്റി ഇർഫാൻ ഷെയ്ഖ് പറഞ്ഞു.

കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന ഗുജറാത്തിൽ സിവിൽ ആശുപത്രിയുടെ പുറത്ത് ആംബുലൻസുകളുടെ നീണ്ട നിരയാണ് കാണുന്നതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ആശുപത്രികളിൽ കിടക്കകളും സൗകര്യങ്ങളും പര്യാപ്‌തമല്ലെന്നും കഴിഞ്ഞ ആഴ്‌ച മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു.

Also Read:  കോവിഡിന്റെ രണ്ടാം വരവ്; തകർന്നടിഞ്ഞ് ഇരുചക്ര വാഹന വിപണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE