ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 53,256 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. കഴിഞ്ഞ 88 ദിവസത്തിനിടയിലെ ഏറ്റവും കുറവ് എണ്ണം രോഗബാധിതർ ഉണ്ടായത് ഇന്നലെയാണ്. 24 മണിക്കൂറിനിടെ 78,190 രോഗികൾ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗമുക്‌തി നേടിയവരുടെ എണ്ണം 2,88,44,199 ആയി ഉയർന്നു. 1422 പേരുടെ മരണമാണ് ഇന്നലെ കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 29,935,221 പേർക്കാണ് കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. 388,135 പേർക്കാണ് രാജ്യത്ത് ആകെ ജീവൻ നഷ്‌ടമായത്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി മരണനിരക്കിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ഒരു ഘട്ടത്തിൽ പ്രതിദിന മരണനിരക്ക് 6000 വരെ എത്തിയിരുന്നു. തുടർച്ചയായ 39ആം ദിവസമാണ് രോഗമുക്‌തരുടെ എണ്ണം രോഗ ബാധിതരെക്കാൾ കൂടുതലാവുന്നത്.
രാജ്യത്തെ സജീവ കോവിഡ് രോഗികളുടെ എണ്ണം 702,887 ആയി കുറഞ്ഞു. ഇത് മൊത്തം രോഗികളുടെ 2.44 ശതമാനം മാത്രമാണ്. ഇന്നലെ മാത്രം 1,388,699 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) തിങ്കളാഴ്‌ച അറിയിച്ചു.
അതേസമയം, രാജ്യത്ത് പുതിയ വാക്‌സിന്‍ നയം ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും. 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്ന് മുതൽ കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. 75 ശതമാനം വാക്‌സിന്‍ സൗജന്യമായി കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്യും. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്‌സിന്‍ സൗജന്യമായി ലഭിച്ചിരുന്നത്.
Read Also: കോവിഡിനെതിരെ പോരാടാൻ യോഗ ആന്തരിക ശക്‌തി നൽകി; പ്രധാനമന്ത്രി