കൊൽക്കത്ത: ഡെൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി പശ്‌ചിമ ബംഗാൾ. തിങ്കളാഴ്‌ച ഉച്ചക്ക് 12 മണി മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകം നടത്തിയ ആർടിപിസിആർ പരിശോധന റിപ്പോർട്ടാണ് വേണ്ടതെന്നും അധികൃതർ അറിയിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ രോഗബാധ സ്‌ഥിരീകരിക്കുന്ന സംസ്‌ഥാനങ്ങളിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ശക്‌തമാക്കിയത്. വിമാന യാത്രക്കാർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ വിവരം കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിച്ചതായും ബംഗാൾ വ്യക്‌തമാക്കി.
മഹാരാഷ്‌ട്ര, കർണാടക, കേരളം, തെലങ്കാന എന്നീ സംസ്‌ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബംഗാൾ സർക്കാർ നേരത്തെ തന്നെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ സംസ്‌ഥാനങ്ങളിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
Read also: ഇന്നും നാളെയും ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം; പ്‌ളസ് ടു പരീക്ഷകൾക്ക് മാറ്റമില്ല