തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കോവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നൽകിയത് അജ്‌ഞാത മൃതദേഹം. കോവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരമാണ് അജ്‌ഞാതന്റെ മൃതദേഹം മാറി നൽകിയത്.
ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ ആണ് മൃതദേഹം മാറി നൽകിയ വിവരം അറിഞ്ഞത്. എന്നാൽ, അപ്പോഴേക്കും ദേവരാജന്റെ ബന്ധുക്കൾ മൃതദേഹം സംസ്‌കരിച്ചിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം തുടങ്ങി. പ്രിൻസിപ്പലിന്റെ നിർദ്ദേശത്തെ തുടർന്ന് ആർ എം ഒ ആണ് അന്വേഷണം നടത്തുന്നത്.
Also Read: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഇന്ന് നടക്കും
മൃതദേഹം കൈമാറിയ മോർച്ചറി ജീവനക്കാർക്ക് വീഴ്‌ച പറ്റിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. അതേസമയം സംസ്‌കരിക്കുന്നതിന് തൊട്ടു മുൻപ് ദേവരാജന്റെ മകൻ മൃതദേഹം തിരിച്ചറിഞ്ഞിരുന്നു എന്ന് വിഴിഞ്ഞം പോലീസ് മെഡിക്കൽ കോളേജിനെ അറിയിച്ചിരുന്നു എന്നും മെഡിക്കൽ കോളേജ് അധികൃതർ പറയുന്നു.