കാസർഗോഡ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രോട്ടോകോൾ ലംഘിച്ച കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷ വിമർശം. പ്രോട്ടോകോൾ ലംഘിച്ച് പൊതുപരിപാടിയിൽ പങ്കെടുത്തതാണ് എംപിയെ വിവാദത്തിൽ ആക്കിയിരിക്കുന്നത്. കണ്ണൂർ തട്ടുമ്മൽ നരമ്പിൽ ക്ഷേത്രത്തിലെ ഉൽസവത്തിനാണ് എംപി മാസ്‌ക് ധരിക്കാതെ എത്തിയത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു കണ്ണൂർ തട്ടുമ്മൽ നരമ്പിൽ ക്ഷേത്രത്തിലെ ഉൽസവം നടന്നത്. ഇവിടെയാണ് എംപി ഇന്നലെ വൈകിട്ട് മാസ്‌ക് ധരിക്കാതെ എത്തിയത്. എംപിക്കൊപ്പം എത്തിയവരും മാസ്‌ക് ധരിച്ചിരുന്നില്ല. ക്ഷേത്രത്തിനകത്ത് കയറി എംപി തുലാഭാരവും നടത്തിയിരുന്നു. ക്ഷേത്രത്തിൽ എത്തിയവരോട് മാസ്‌ക് ധരിക്കാതെ എംപി സംസാരിക്കുകയും ചെയ്‌തിരുന്നു.
മാതൃകയാക്കേണ്ട ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും ഉണ്ടായ നിയമ ലംഘനത്തിന് എതിരെ വൻ വിമർശനമാണ് ഉയരുന്നത്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ട സമയത്താണ് ജനപ്രതിനിധികളുടെ നിരുത്തരവാദപരമായ പ്രവൃത്തിയെന്നാണ് ആരോപണം ഉയരുന്നത്.
Most Read: ദിലീപ് സുപ്രീം കോടതിയിൽ; വിചാരണ നീട്ടരുതെന്ന് ആവശ്യം