എറണാകുളം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാർക്കറ്റുകളിൽ ഉൾപ്പടെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. എറണാകുളം റൂറൽ ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് കോവിഡ് വ്യാപനത്തിനെതിരെ പ്രതിരോധം ശക്‌തമാക്കുന്നത്.
മാർക്കറ്റുകളിൽ കൂട്ടം കൂടരുതെന്ന് ആലുവ റൂറൽ എസ്‌പി നിർദേശം നൽകിയിട്ടുണ്ട്. മൊത്ത വ്യാപാരവും ചില്ലറ വ്യാപാരവും ഒറ്റ സമയത്ത് നടത്തുന്നതിനും അനുമതിയില്ല. കൂടാതെ കടകളിൽ പൊതുജനത്തിന് നിൽക്കേണ്ട സ്‌ഥലങ്ങൾ കൃത്യമായി അടയാളപ്പെടുത്തണമെന്നും നിർദേശമുണ്ട്.
ഉപഭോക്‌താക്കൾ മാർക്കറ്റിൽ വരുന്ന സമയത്തിന് കൃത്യത വരുത്തണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് എതിരെ എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
ജില്ലയില്‍ കോവിഡ് വ്യാപിക്കുന്നത് അതി തീവ്ര വേഗതയിൽ ആണെന്ന് കഴിഞ്ഞ ദിവസം ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) റിപ്പോര്‍ട് പുറത്തുവിട്ടിരുന്നു. നൂറ് പേരെ പരിശോധിച്ചാല്‍ നാല് പേര്‍ക്കായിരുന്നു കഴിഞ്ഞ മാസം രോഗം സ്‌ഥിരീകരിച്ചതെങ്കിൽ ഇപ്പോഴിത് 100ല്‍ 12 പേര്‍ക്ക് എന്ന നിലയിലേക്ക് ഉയർന്നതായും റിപ്പോർട് പറയുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ വീഴ്‌ചയാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിലുണ്ടാകുന്ന വര്‍ധവിന് കാരണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടിയിരുന്നു.
Read Also: തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും യോഗം