ന്യൂഡെല്‍ഹി : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ രാജ്യത്ത് പ്രതീക്ഷ നല്‍കി പൂനെ സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട്. രാജ്യത്ത് 2021 ഫെബ്രുവരിയില്‍ തന്നെ വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് വ്യക്‌തമാക്കുന്നത്. ആദ്യഘട്ട വാക്‌സിൻ എത്തുമ്പോള്‍ അവ പ്രായമായ ആളുകള്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് നല്‍കുക. ശേഷം ഏപ്രില്‍ മാസത്തോടെ ബാക്കിയുള്ള ആളുകള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് സിറം അറിയിച്ചു.
സിറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ അറിയിപ്പ് പ്രകാരം രണ്ട് ഡോസ് വാക്‌സിന് ഏകദേശം 1000 രൂപയാകും. രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട് എങ്കിലും ആകെ രോഗബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. ഒപ്പം തന്നെ രോഗമുക്‌തരായ ആളുകളുടെ എണ്ണവും 84 ലക്ഷം കടന്നിട്ടുണ്ട്. രാജ്യതലസ്‌ഥാനമായ ഡെല്‍ഹിയിലാണ് ഇപ്പോള്‍ സ്‌ഥിതി രൂക്ഷമായി തുടരുന്നത്. പ്രതിദിന കോവിഡ് ബാധിതരും, കോവിഡ് മരണസംഖ്യയും ഡെല്‍ഹിയില്‍ ഉയരുകയാണ്.
വാക്‌സിൻ വിതരണത്തിന് എത്തുന്നതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ സാധിക്കും. ആദ്യഘട്ടത്തില്‍ പ്രായമായ ആളുകളില്‍ വിതരണം നടത്തുന്നതോടെ കോവിഡ് മൂലം രാജ്യത്തുണ്ടാകുന്ന മരണനിരക്കിലും കാര്യമായ കുറവ് രേഖപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
Read also : സ്വപ്‌നാ സുരേഷിന്റെ ശബ്‌ദ രേഖ; നിയമോപദേശത്തിന് ശേഷം നടപടി