വാക്‌സിന്‍ പരീക്ഷണം; യുവ ഡോക്‌ടർ മരിച്ചു

By Trainee Reporter, Malabar News
covid vaccine_malabar news
Representational image
Ajwa Travels

റിയോ ഡി ജനീറോ: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത യുവ ഡോക്‌ടർ മരിച്ചു. ബ്രസീലില്‍ നിന്നുള്ള ഡോ. ജാവോ പെദ്രോ ഫീറ്റോസയാണ് മരിച്ചത്. ബ്രസീലിയന്‍ ആരോഗ്യവിഭാഗമായ അന്‍വിസയാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. എന്നാല്‍ രാജ്യത്ത് കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് സാവോ പോളോ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടില്ല.

Read also: കോവിഡ് കാലത്തിനെ ഓൺലൈൻ വഴി അതിജീവിക്കുന്ന സ്‌നേഹനബി മൗലിദ് ജല്‍സ ശ്രദ്ധേയം

നിലവില്‍ രണ്ട് തരം വാക്‌സിനുകളാണ് പരീക്ഷണത്തിന് തയാറായ വ്യക്‌തികള്‍ക്ക് നല്‍കി വരുന്നത്. ഒരു വിഭാഗം ആളുകള്‍ക്ക് കുത്തിവെക്കുന്നത് കൊവിഡ് വാക്കിസനും ഇതര വിഭാഗത്തിന് കുത്തിവെക്കുന്നത് മെനിഞ്‌ജൈറ്റിസിന് ഉപയോഗിക്കുന്ന വാക്‌സിനുമാണ്. മരിച്ച ബ്രസീലിയന്‍ ഡോക്‌ടർക്ക് കൊവിഡ് വാക്‌സിനല്ല കുത്തിവച്ചതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. പരീക്ഷണത്തിന് തയാറായ വ്യക്‌തികള്‍ക്ക് ഏതു തരം വാക്‌സിനാണ് കുത്തിവെക്കുന്നതെന്ന് അധികൃതര്‍ക്ക് മാത്രമേ അറിയാന്‍ കഴിയൂ. വാക്‌സിന്‍ എത്രമാത്രം ഫലപ്രദമാണെന്ന് അറിയാനാണ് ഈ വിവരം രഹസ്യമാക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. പരീക്ഷണവുമായി മുമ്പോട്ട് പോകാന്‍ തന്നെയാണ് പരീക്ഷണത്തിന് നേതൃത്വം കൊടുക്കുന്ന സംഘത്തിന്റെ നിലവിലെ തീരുമാനം.

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണത്തിനിടെ ഒരു വ്യക്‌തി യു.കെയില്‍ മരിച്ചതിനാല്‍ നേരത്തെ കുറച്ച് നാളത്തേക്ക് പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. ഇതിനു ശേഷം ഒരു മാസം കഴിഞ്ഞാണ് വാക്‌സിന്‍ പരീക്ഷണം വീണ്ടും ആരംഭിച്ചത്.

Read also: സഞ്ചാരികള്‍ എത്തുന്നില്ല; സംസ്‌ഥാനത്ത് കോവിഡില്‍ നിന്ന് കരകയറാതെ ടൂറിസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE