ഡെൽഹി: കോവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ട പരിഹാരത്തിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തിയതായി കേന്ദ്രം. കോവിഡ് ബാധിച്ച് 30 ദിവസത്തിൽ ആത്‌മഹത്യ ചെയ്‌തവരുടെ കുടുംബത്തിനും സഹായം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി സുപ്രീം കോടതിയെ അറിയിച്ചു.
കോവിഡ് ബാധിതര്‍ ആത്‌മഹത്യ ചെയ്‌താൽ അതിനെ കോവിഡ് മരണമായി കണക്കാനാവില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് പുന പരിശോധിക്കണമെന്നും കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കേന്ദ്രം മാനദണ്ഡത്തിൽ മാറ്റം വരുത്തിയത്.
ഹരജി കോടതി പരിഗണിക്കുകയാണ്. നാല് ലക്ഷം രൂപ വീതം സഹായം നല്‍കണമെന്ന പൊതു താല്‍പര്യ ഹരജിയാണ് കോടതിക്ക് മുന്നിലുള്ളത്. എന്നാല്‍ അന്‍പതിനായിരം രൂപ വീതം നല്‍കാമെന്നാണ് ദേശീയ ദുരന്ത നിവാരണം അതോറിറ്റി മുഖേന കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനുള്ള തുക സംസ്‌ഥാനങ്ങള്‍ അവരുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് കണ്ടെത്തണമെന്നും കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്.
Read Also: പന്തീരാങ്കാവ് യുഎപിഎ കേസ്; വിധി പറയാൻ മാറ്റി