ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍; കസ്‌റ്റംസ് കോടതിയില്‍

By Team Member, Malabar News
M sivasankar
എം ശിവശങ്കർ
Ajwa Travels

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസിന്റെ മുഖ്യ ആസൂത്രകന്‍ എം ശിവശങ്കര്‍ ആണെന്ന് കോടതിക്ക് മുന്നില്‍ വെളിപ്പെടുത്തി കസ്‌റ്റംസ്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം കസ്‌റ്റംസ് കോടതിയില്‍ വ്യക്‌തമാക്കിയത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ കസ്‌റ്റംസ് സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങളാണ് ശിവശങ്കറിനെതിരെ ഉന്നയിക്കുന്നത്.

കസ്‌റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രിയുമായുള്ള അടുപ്പം ശിവശങ്കര്‍ ദുരുപയോഗം ചെയ്‌തിരുന്നെന്നും, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവി ദുരുപയോഗം ചെയ്‌തിരുന്നുവെന്നും ആരോപിക്കുന്നുണ്ട്. കൂടാതെ കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ ശക്‌തമായ തെളിവുകള്‍ ഉണ്ടെന്നും കസ്‌റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നുണ്ട്.

കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയതില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്‌ഥരുടെ പങ്ക് ശിവശങ്കറിന് കൃത്യമായി അറിയാമായിരുന്നെന്നും, ഒരു മുതിര്‍ന്ന ഉദ്യോഗസ്‌ഥനെന്ന നിലയില്‍ ഇത് അധികാരികളെ അറിയിക്കാനുള്ള ബാധ്യത ഉണ്ടായിട്ടും ശിവശങ്കര്‍ അത് ചെയ്‌തില്ലെന്നും കസ്‌റ്റംസ് ആരോപിച്ചു. അതിനാല്‍ തന്നെ സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാള്‍ തന്നെയാണ് ശിവശങ്കറെന്ന് കസ്‌റ്റംസ് കോടതിയില്‍ വെളിപ്പെടുത്തി. ഒപ്പം തന്നെ അന്വേഷണവുമായി ശിവശങ്കര്‍ യാതൊരു വിധത്തിലും സഹകരിക്കുന്നില്ലെന്നും കസ്‌റ്റംസ് കോടതിയില്‍ വ്യക്‌തമാക്കി.

Read also : പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിലെത്തി വിജിലന്‍സ് ചോദ്യം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE