സ്വർണക്കടത്ത് കേസ്; സി സജേഷിനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു

By News Desk, Malabar News
Ramanattukara gold smuggling case
Ajwa Travels

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുൻ ഡിവൈഎഫ്‌ഐ നേതാവ് സി സജേഷിനെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. ആറ് മണിക്കൂറാണ് സജേഷിനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌തത്‌. സജേഷിന്റെ രഹസ്യമൊഴി കസ്‌റ്റംസ്‌ രേഖപ്പെടുത്തി.

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ അർജുൻ ആയങ്കിയുടെ ബിനാമിയെന്ന നിലയിലാണ് സജേഷിനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌തത്‌. സജേഷിന്റെ 108ഓളം വരുന്ന രഹസ്യമൊഴി കസ്‌റ്റംസ്‌ രേഖപ്പെടുത്തി. കസ്‌റ്റംസ്‌ ഇത് വിശദമായി പരിശോധിക്കും. ആവശ്യമെങ്കിൽ സജേഷിനെ വീണ്ടും വിളിപ്പിക്കുമെന്നാണ് കസ്‌റ്റംസ്‌ അറിയിച്ചിരിക്കുന്നത്.

നേരത്തേ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സജേഷ്, അർജുൻ ആയങ്കിയുടെ ബിനാമിയെന്നാണ് കസ്‌റ്റംസ്‌ അറിയിച്ചത്. സ്വർണക്കടത്തിന് അർജുൻ ആയങ്കി ഉപയോഗിച്ച കാർ സജേഷിന്റെ ഉടമസ്‌ഥതയിൽ ഉള്ളതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

സംഭവം വിവാദമായതോടെ സജേഷിനെ ഡിവൈഎഫ്‌ഐ പുറത്താക്കി. സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സജേഷിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു.

Also Read: കുറ്റവാളികളെ സംരക്ഷിക്കില്ല, പാർട്ടിക്കെതിരെ ഗൂഢാലോചന; സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE