തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ കസ്‌റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്നത് മാദ്ധ്യമസൃഷ്‌ടി മാത്രമെന്ന് സ്‍പീക്കര്‍ പി ശ്രീരാമകൃഷ്‌ണൻ. വാര്‍ത്താ ദാരിദ്രം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ഇതുവരെ തന്നെ സമീപിച്ചിട്ടില്ല.
ബ്രേക്കിംഗ് ന്യൂസ് ഉണ്ടാക്കാനുള്ള ആവേശത്തില്‍ വ്യക്‌തിഹത്യക്ക് സമാനമായ വാര്‍ത്ത കൊടുക്കുന്നത് ശരിയോണോയെന്ന് പരിശോധിക്കണം. തെറ്റ് ചെയ്‌തിട്ടില്ലെന്ന ഉറച്ച ബോധ്യമുണ്ടെന്നും പൊതുപ്രവർത്തന രംഗത്ത് നിന്ന് മാറി നിൽക്കണമെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ ഖാലിദ് ഒന്നരക്കോടി രൂപയുടെ അമേരിക്കന്‍ ഡോളര്‍ വിദേശത്തേക്ക് കടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ സ്വപ്‍ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയിലാണ് സ്‍പീക്കറുടെ പേരും പരാമർശിക്കപ്പെട്ടത്.
ഭരണഘടനാ പദവി വഹിക്കുന്ന സ്‌പീക്കറെ കൊച്ചിയില്‍ നോട്ടീസ് നല്‍കി വിളിച്ച് വരുത്തുന്നത് കൂടുതല്‍ വിവാദങ്ങൾക്ക് ഇട നൽകുമെന്നാണ് കസ്‌റ്റംസിന്റെ കണക്കുകൂട്ടൽ. അതിനാൽ അനൗദ്യോഗികമായി സ്‌പീക്കറെ കണ്ട് അദ്ദേഹത്തിൽ നിന്നും വിവരങ്ങൾ തേടാനാണ് കസ്‌റ്റംസ് തീരുമാനം. സ്‌പീക്കര്‍ക്കെതിരെ പ്രതികള്‍ നല്‍കിയ മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കുകയുള്ളൂ.
Read Also: പുതുപ്പള്ളി വിട്ട് തിരുവനന്തപുരം; വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി