തിരുവനന്തപുരം : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ അർജുൻ ആയങ്കിയെ കസ്‌റ്റഡിയിൽ നൽകണമെന്ന ആവശ്യവുമായി കസ്‌റ്റംസ് ഹൈക്കോടതിയിലേക്ക്. കേസിൽ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ അർജുൻ ആയങ്കിയെ ചോദ്യം ചെയ്യുന്നതിനായാണ് ഇപ്പോൾ കസ്‌റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.
അർജുൻ ആയങ്കിയുടെയും, ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെയും വീടുകളിൽ നടത്തിയ റെയ്‌ഡുകളിൽ നിർണായക വിവരങ്ങൾ ലഭിച്ചുവെന്നും, അതിനാൽ ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നുമാണ് കസ്‌റ്റംസ് ആവശ്യപ്പെടുന്നത്. എന്നാൽ അർജുൻ ആയങ്കിയെ കസ്‌റ്റഡിയിൽ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് എറണാകുളം പ്രത്യേക സാമ്പത്തിക കോടതിയിൽ സമർപ്പിച്ച ഹരജി തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഹൈക്കോടതിയെ സമീപിക്കുന്നത്.
കസ്‌റ്റഡി ആവശ്യപ്പെട്ട് കസ്‌റ്റംസ് ഇന്ന് ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കും. കേസിൽ ചോദ്യം ചെയ്യലിനായി മുഹമ്മദ് ഷാഫിയെ ഇന്ന് കസ്‌റ്റംസ് വിളിപ്പിച്ചിട്ടുണ്ട്. കൂടാതെ പാനൂർ സ്വദേശിയായ അജ്‌മൽ, അയാളുടെ സുഹൃത്ത് എന്നിവരെ കഴിഞ്ഞ ദിവസം കസ്‌റ്റംസ് കസ്‌റ്റഡിയിൽ എടുത്തു.
Read also : ശ്രീകണ്‌ഠാപുരത്ത് കടകൾ തുറക്കുന്നതിന് ശക്‌തമായ നിയന്ത്രണം