മഹാരാഷ്‌ട്രയിലെ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ലേലത്തിന്

By Staff Reporter, Malabar News
MALABARNEWS-DAVOOD
Davood Ibrahim
Ajwa Travels

മുംബൈ: കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപുള്ളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ മഹാരാഷ്‌ട്രയിലെ സ്വത്തുവകകള്‍ ലേലത്തിന് വെക്കും. നവംബര്‍ 2-ന് ലേലനടപടികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രത്‌നഗിരി ജില്ലയിലെ ഖേദ് താലൂക്കിലെ മുംബാകെ ഗ്രാമത്തിലെ വസ്‌തുവകകള്‍ ആണ് ലേലത്തിന് വെക്കുന്നത്.

ലക്ഷക്കണക്കിന് രൂപ വിലവരുന്ന വലിയ അളവിലുള്ള ഭൂസ്വത്ത് ഇവിടെ ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കള്ളക്കടത്ത്,വിദേശ നാണ്യം കടത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്ന കേന്ദ്ര ഏജന്‍സിയായ എസ്എഎഫ്ഇഎംഎ (സ്‌മഗ്ളെഴ്‌സ് ആന്‍ഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റഴ്സ് അതോറിറ്റി) ആണ് ലേല നടപടികള്‍ നിര്‍വഹിക്കുന്നത്.

സ്വത്തുവകകളില്‍ ഓരോന്നിനും നിശ്‌ചിത തുക തീരുമാനിച്ചു കഴിഞ്ഞു. ആകെ ആറ് വസ്‌തുവകകളാണ് ലേലത്തിന് വെക്കുന്നത്. 61 ലക്ഷം മതിപ്പുവില വരെ നിശ്‌ചയിച്ചവ ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് സൂചന.

നിലവില്‍ ഇവിടെ കാട് മൂടിക്കെട്ടിയ അവസ്‌ഥയിലാണ്. കശുവണ്ടി, മാമ്പഴ തോട്ടങ്ങളും ഇവിടെ ഉണ്ട്. ദാവൂദിന്റെ പൈതൃക സ്വത്തായ കുടുംബ വീട് അടക്കം കാട് കയറി നശിച്ചിരുന്നു.

നവംബര്‍ രണ്ടാം തീയതി ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ആളുകള്‍ക്ക് സ്‌ഥലം നേരിട്ട് കണ്ട് വിലയിരുത്താം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും നടപടി. അതിന് ശേഷം നവംബര്‍ പത്താം തീയതി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ലേലം നടക്കുന്നത്.

ഇന്ത്യയിൽ ജനിച്ചു വളർന്ന ദാവൂദ് ഇബ്രാഹിം നിരവധി തീവ്രവാദ കേസുകളിൽ പ്രതിയാണ്. രാജ്യത്തിന്റെ പലയിടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾ, സ്‍ഫോടനങ്ങൾ എന്നിവയിൽ ഇയാളുടെ പങ്ക് വ്യക്‌തമായിരുന്നു. എന്നാൽ ഇതുവരെയും ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. നിലവിൽ പാക്കിസ്‌ഥാനിലാണ് ഇയാൾ കഴിയുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

Read Alsoടൈഗർ മേമൻ ഉൾപ്പടെ 18 തീവ്രവാദികൾ; പട്ടിക പുറത്തു വിട്ട് കേന്ദ്ര സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE