അനുവിന്റെ മരണം; മലപ്പുറം സ്വദേശി കസ്‌റ്റഡിയിൽ

സംഭവം നടന്ന സ്‌ഥലത്ത്‌ ഇയാളെ ദുരൂഹ സാഹചര്യത്തിൽ കണ്ടിരുന്നു. സമീപത്തുള്ള സിസിടിവി ക്യാമറയിലും ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു.

By Trainee Reporter, Malabar News
anu
Ajwa Travels

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. മലപ്പുറം സ്വദേശിയാണ് കസ്‌റ്റഡിയിൽ ആയതെന്നാണ് വിവരം. സംഭവം നടന്ന സ്‌ഥലത്ത്‌ ഇയാളെ ദുരൂഹ സാഹചര്യത്തിൽ കണ്ടിരുന്നു. സമീപത്തുള്ള സിസിടിവി ക്യാമറയിലും ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു.

അനുവിന്റെ മരണം കൊലപാതകമാണെന്ന് ഇന്ന് രാവിലെ പോലീസ് വ്യക്‌തമാക്കിയിരുന്നു. സംഭവ സ്‌ഥലത്ത്‌ കണ്ട ചുവന്ന നിറത്തിലുള്ള ബൈക്ക് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയിലും ഇയാളുടെ ദൃശ്യം പതിഞ്ഞതായി കണ്ടെത്തിയത്. നേരത്തെ മോഷണക്കേസുകളിൽ അടക്കം ഉൾപ്പെട്ടയാളാണ് പിടിയിലായതെന്നാണ് വിവരം.

മോഷണത്തിനിടെ ഉണ്ടായ കൊലപാതകമാണോ എന്നാണ് പോലീസ് സംശയിക്കുന്നത്. വാളൂർ കുറുങ്കുടി മീത്തൽ അനു (26) ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം അള്ളിയോറ താഴ തോട്ടിൽ ചൊവ്വാഴ്‌ച രാവിലെ പത്ത് മണിക്കാണ് അനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്‌ച രാവിലെ സ്വന്തം വീട്ടിൽ നിന്ന് തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് വരുമ്പോഴാണ് അനുവിനെ കാണാതാകുന്നത്.

പിറ്റേന്ന് രാവിലെയാണ് വാളൂർ കനാലിൽ മൃതദേഹം കണ്ടത്. അർധ നഗ്‌നമായിട്ടായിരുന്നു മൃതദേഹം. അനു ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ അപ്രത്യക്ഷമായിരുന്നു. മുട്ടോളം മാത്രം വെള്ളമുള്ള തോട്ടിൽ മുങ്ങിമരിക്കാൻ സാധ്യത കുറവാണെന്നാണ് നാട്ടുകാർ പറയുന്നത്. അനുവിനെ കാണാതായെന്ന് അറിഞ്ഞ ശേഷം നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. അന്ന് കാണാത്ത മൃതദേഹം പിറ്റേന്ന് രാവിലെ തോട്ടിൽ കണ്ടതാണ് ദുരൂഹത വർധിപ്പിക്കുന്നത്.

Most Read| ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിൽ; കേരളത്തിൽ 26ന്  

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE