ടി നസ്‌റുദ്ദീന്റെ നിര്യാണം; അനുശോചിച്ച് മുഖ്യമന്ത്രിയും വിവിധനേതാക്കളും

By Central Desk, Malabar News
T Nasarudheen passes away
Ajwa Travels

കോഴിക്കോട്: പ്രമുഖ സംഘടനാ നേതാവ് ടി നസ്‌റുദ്ദീന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വ്യാപാരി സമൂഹത്തിന് ദിശാബോധം നൽകിയ നേതാവായിരുന്നു നസ്‌റുദ്ദീനെന്ന് രമേശ് ചെന്നിത്തല അനുസ്‌മരിച്ചു. വ്യവസായ വകുപ്പു മന്ത്രി പി രാജീവും അനുസ്‌മരണം രേഖപ്പെടുത്തി.

കേരളത്തിലെ വ്യാപാരികളെ സംഘടനയിലൂടെ കരുത്തരാക്കിയ വ്യക്‌തിയാണ്‌ ടി. നസ്‌റുദ്ദീനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അദ്ദേഹം മൂന്ന് പതിറ്റാണ്ടിലധികം വ്യാപരി വ്യവസായി ഏകോപന സമിതിയെ നയിച്ചു. അസംഘടിതരായ വ്യാപാരി സമൂഹത്തെ ഒന്നിപ്പിക്കുകയും അവരുടെ കാര്യത്തില്‍ ശക്‌തമായ നിലപാടെടുക്കുകയും ചെയ്‌ത നേതാവായിരുന്നു ഇദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

നസ്‌റുദ്ദിന്റെ മരണത്തില്‍ മന്ത്രിമാരടക്കം നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി. 1944ല്‍ കണ്ണൂരിലെ പ്രമുഖ വ്യാപാരിയായ ടികെ മഹമ്മൂദിന്റെയും അസ്‌മാബിയുടെയും മകനായി ജനിച്ച ഇദ്ദേഹം കഴിഞ്ഞ 31 വർഷമായി വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷനായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മരണപ്പെടുമ്പോൾ 79 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തിന് ചികിൽസയിൽ തുടരവേയാണ് ഹൃദയാഘാതം മൂലമുള്ള മരണം സംഭവിച്ചത്. നസ്‌റുദ്ദീനോടുള്ള ആദര സൂചകമായി ഇന്ന് സംസ്‌ഥാന വ്യാപകമായി കടകൾ അടച്ചിടുമെന്ന് വ്യാപാരികൾ അറിയിച്ചു. ഖബറടക്കം വൈകുന്നേരം കോഴിക്കോട് കണ്ണംപറമ്പ് പള്ളി ഖബര്‍സ്‌ഥാനിൽ നടക്കും.

Most Read: പദ്‌മനാഭസ്വാമി ക്ഷേത്രം ഓഡിറ്റിങ്; സമയം അനുവദിച്ച് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE