ഇടുക്കി: രാഷ്‌ട്രീയ പ്രവർത്തനം പൂർണമായും നിർത്തുകയാണെെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും, തനിക്ക് മറ്റൊരു പാർട്ടിയുടെ ചിന്താഗതിയുമായി ചേർന്ന് പോകാൻ കഴിയില്ലെന്നും രാജേന്ദ്രൻ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് എസ് രാജേന്ദ്രനെ സിപിഎം ഒരു വർഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
പ്രാഥമിക അംഗത്വത്തിൽ നിന്ന് എസ് രാജേന്ദ്രനെ അടുത്ത ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനുള്ള ശുപാർശ സംസ്‌ഥാന സെക്രട്ടേറിയേറ്റ് അംഗീകരിക്കുകയായിരുന്നു. ജനുവരി ആദ്യവാരം ഇടുക്കിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചപ്പോൾ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്‌ചയാണ് നടപടിക്ക് കാരണമായത്.
Read Also: ഇന്ത്യയുടെ സൗരദൗത്യം ‘ആദിത്യ എൽ-1’; വിക്ഷേപണം ഈ വർഷമുണ്ടാകും