ന്യൂഡെൽഹി: ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ കസ്‌റ്റഡി കാലാവധി നീട്ടി ഡെൽഹി ഹൈക്കോടതി. ഡെൽഹി പോലീസിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി. ഉമർ ഖാലിദിനേയും ഷർജീൽ ഇമാമിനേയും 30 ദിവസം കൂടി ജുഡീഷ്യൽ കസ്‌റ്റഡിയിൽ വെക്കാൻ കോടതി ഉത്തരവിട്ടു. നവംബർ 20വരെയാണ് കസ്‌റ്റഡി കാലാവധി നീട്ടി നൽകിയിരിക്കുന്നത്.
BREAKING: Delhi Court allows application seeking for extension of remand by 30 days of Umar Khalid and Sharjeel Imam, with regard to investigation pertaining to conspiracy involved in #DelhiRiots.
Remand extended till 20th November, 2020. #UmarKhalid #SharjeelImam #UAPA
— Live Law (@LiveLawIndia) October 23, 2020
സെപ്റ്റംബർ 13നാണ് ഉമർ ഖാലിദിനെ ഡെൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തിയാണ് ഉമർ ഖാലിദിനെ അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് സെപ്റ്റംബർ 24ന് ഉമർ ഖാലിദിനെ കോടതി ഒക്‌ടോബർ 22 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിടുകയായിരുന്നു.
കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് വ്യാഴാഴ്‌ച ഉമറിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഒരു മാസം കൂടി കസ്‌റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ, തന്നെ സെല്ലിൽ നിന്ന് പുറത്തിറങ്ങാനോ ആളുകളെ കാണാനോ പോലീസ് അനുവദിക്കുന്നില്ലെന്ന് ഉമർ ഖാലിദ് ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ പറഞ്ഞിരുന്നു. ഏകാന്ത തടവിന് സമാനമായ അവസ്‌ഥയാണ് ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള താൻ നേരിടുന്നതെന്നും അഡീഷണൽ ജയിൽ സൂപ്രണ്ടിന്റെ നിർദേശപ്രകാരമാണ് ഇത് ചെയ്യുന്നതെന്നും ഉമർ ഖാലിദ് കോടതിയെ അറിയിച്ചിരുന്നു.
Related News: സെല്ലിൽ നിന്ന് പുറത്തിറങ്ങാനോ ആളുകളെ കാണാനോ അനുവദിക്കുന്നില്ല; ഉമർ ഖാലിദ്
സുരക്ഷാ പ്രശ്‌നങ്ങൾ പറഞ്ഞാണ് തന്നെ സെല്ലിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കാത്തത്. എന്നാൽ സുരക്ഷ എന്നു പറയുന്നത് ഇതുപോലെ ശിക്ഷിക്കണമെന്ന് അർഥമാക്കുന്നില്ല. കഴിഞ്ഞ കുറച്ചു നാളുകളായി സെല്ലിൽ ഒതുങ്ങിനിൽക്കാനുള്ള ഉത്തരവ് കാരണം ശാരീരികവും മാനസികവുമായി അസ്വസ്‌ഥത അനുഭവപ്പെടുന്നുണ്ടെന്നും ഉമർ ഖാലിദ് കോടതിയിൽ പറഞ്ഞിരുന്നു.