ന്യൂഡെല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച ഡെല്‍ഹിയില്‍ ദിവസേനയുള്ള കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു. ഇന്ന് ഡെല്‍ഹിയില്‍ റിപ്പോര്‍ട് ചെയ്‌തത് 900 കോവിഡ് കേസുകള്‍ മാത്രമാണ്.
കോവിഡ് കേസുകള്‍ കുറയുന്നതിനാൽ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുണ്ടാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്‌തമാക്കി. തിങ്കളാഴ്‌ച മുതല്‍ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി എടുത്തുമാറ്റുമെന്ന് വെള്ളിയാഴ്‌ച തന്നെ മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു. ഇതിന് മുന്നോടിയായി ഫാക്‌ടറികൾ തുറക്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള അനുമതി നല്‍കി.
കോവിഡ് രണ്ടാം തരംഗം ഗുരുതരമായി ബാധിച്ച രാജ്യ തലസ്‌ഥാനത്ത് ആറാഴ്‌ച നീളുന്ന ലോക്ക്ഡൗണാണ് ഏര്‍പ്പെടുത്തിയിരുന്നത്. ദിവസനേയുള്ള കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നത് തുടര്‍ന്നാല്‍ ലോക്ക്ഡൗണ്‍ സാവധാനം പിന്‍വലിക്കുമെന്നും തലസ്‌ഥാനത്തെ വ്യാപാരമേഖല സാധാരണ ഗതിയിലേക്കെത്തുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
Must Read: ‘സ്വകാര്യ ആശുപത്രികൾക്ക് എങ്ങനെയാണ് വാക്‌സിൻ ലഭിക്കുന്നത്?’ കേന്ദ്രത്തിനെതിരെ ഡെൽഹി