ന്യൂഡെല്‍ഹി: ഡല്‍ഹി കലാപത്തിൽ ഗോകുല്‍പുരി സ്വദേശി ഹാഷിം അലി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ആര്‍ എസ് എസിന് എതിരെ പരാമര്‍ശം. ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് അക്രമത്തിന് ആര്‍ എസ് എസിന്റെ സഹായം ലഭിച്ചതായി രേഖപ്പെടുത്തിയത്. മുസ്‌ലിം വിഭാഗത്തിന് എതിരെ ആക്രമണം ആസൂത്രണം ചെയ്യാന്‍ രൂപീകരിച്ച വാട്‌സ്ആപ് ഗ്രൂപ്പില്‍ തങ്ങളെ സഹായിക്കാന്‍ ആര്‍ എസ് എസില്‍ നിന്നും ഒരാള്‍ എത്തുമെന്ന് അംഗങ്ങളില്‍ ഒരാള്‍ പറഞ്ഞതായി കുറ്റപത്രത്തില്‍ വ്യക്‌തമാക്കുന്നു. മത സൗഹാർദ്ദം തകര്‍ക്കാന്‍ ഉള്ള പ്രവര്‍ത്തികളാണ് ഈ ഗ്രൂപ്പിലൂടെ ആസൂത്രണം ചെയ്‌തതെന്നും മദ്‌റസകള്‍, പള്ളികള്‍ എന്നിവ തകര്‍ക്കുന്നതിനെ കുറിച്ചും ചാറ്റുകളിൽ ഉള്ളതായും കുറ്റപത്രത്തില്‍ പറയുന്നു. ഫെബ്രുവരിയില്‍ നടന്ന വംശീയാതിക്രമത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്.
Read also: ഹത്രസ് കേസില്‍ വീട്ടുകാരെ നുണ പരിശോധനക്ക് വിധേയരാക്കണം; പ്രതികളുടെ അഭിഭാഷകര്‍