ന്യൂഡെല്‍ഹി: കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ളസ് നിലവില്‍ ലോകാരോഗ്യ സംഘടനയെ സംബന്ധിച്ച് ആശങ്ക ഉളവാക്കുന്ന വകഭേദമല്ലെന്ന് സംഘടനയിലെ മുഖ്യ ഗവേഷക ഡോ. സൗമ്യാ സ്വാമിനാഥന്‍. ഡെല്‍റ്റ പ്ളസ് മൂലമുള്ള രോഗികളുടെ എണ്ണം ഇപ്പോഴും കുറവാണെന്നും അവര്‍ എന്‍ഡിടിവിയോട് പറഞ്ഞു.
ചില രാജ്യങ്ങള്‍ അവരുടെ വാക്‌സിന്‍ പാസ്‌പോർട്ട് പ്രോഗ്രാമില്‍ നിന്ന് കോവിഷീല്‍ഡിനെ ഒഴിവാക്കുന്നതില്‍ യുക്‌തിയില്ലെന്നും സൗമ്യാ സ്വാമിനാഥന്‍ പറഞ്ഞു. ആസ്ട്രാസെനക വാക്‌സിന്‍ യൂറോപ്പില്‍ മറ്റൊരു ബ്രാന്‍ഡില്‍ ലഭ്യമായതിനാല്‍ ഇത് തികച്ചും സാങ്കേതികമാണെന്നും അവര്‍ പറഞ്ഞു.
വാക്‌സിന്‍ പാസ്‌പോർട്ടില്‍ കോവിഷീല്‍ഡിനെ ഉള്‍പ്പെടുത്തുന്നതിന് ലോകാരോഗ്യ സംഘടന യൂറോപ്യന്‍ മെഡിക്കല്‍ റെഗുലേറ്ററുമായി ചര്‍ച്ച നടത്തി വരികയാണെന്നും അവര്‍ പറഞ്ഞു. കോവാക്‌സിന്റെ അംഗീകാരം സംബന്ധിച്ച് ഓഗസ്‌റ്റ് രണ്ടാം വാരത്തോടെ തീരുമാനമെടുക്കുമെന്നും അവര്‍ പറഞ്ഞു.
Malabar News: പാരമ്പര്യ ആത്‌മീയ ചികിൽസക്കിടെ വീട്ടമ്മയ്‌ക്ക് നേരെ ലൈംഗികാതിക്രമം; കേസെടുത്തു