ലാ പ്‌ളാറ്റ: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്. മറഡോണക്ക് ഗുരതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മറഡോണക്ക് വിഷാദരോഗമുണ്ടെന്ന് സൂചനയുള്ളതായി അസോസിയേറ്റഡ് പ്രസ് അദ്ദേഹത്തിന്റെ ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്‌തു.
കഴിഞ്ഞ ഒരാഴ്‌ചയായി മറോഡണ വിഷാദത്തിലായിരുന്നു എന്നും ഭക്ഷണം കഴിക്കാന്‍ പോലും തയ്യാറായിരുന്നില്ലെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്‌ഥന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. മറഡോണയുടെ ഡോക്‌ടറുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മറഡോണക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ഉദ്യോഗസ്‌ഥന്‍ അറിയിച്ചതായി റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു.
മറഡോണയുടെ അറുപതാം പിറന്നാള്‍ കഴിഞ്ഞ വെള്ളിയാഴ്‌ച ലോകമെമ്പാടുമുള്ള ആരാധകരും സെലിബ്രിറ്റികളും വന്‍ ആഘോഷമായി നടത്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് വിഷാദം രോഗമെന്ന വാര്‍ത്ത പുറത്തു വന്നത്.
ബ്യൂണിസ് ഐറിസില്‍ നിന്നും നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള ലാ പ്‌ളാറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് മറഡോണയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗിംനസിയ എസ്ഗ്രിമ എന്ന ഫസ്‌റ്റ് ഡിവിഷന്‍ ടീമിന്റെ കോച്ചായ മറഡോണ കഴിഞ്ഞ വര്‍ഷം മുതല്‍ ഇവിടെയാണ് താമസം.
Read Also: തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണം; പിസി ജോര്‍ജ് ഉപവാസ സമരത്തില്‍
തന്റെ പിറന്നാള്‍ ദിനത്തില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പാട്രോണാറ്റോക്കെതിരെയുള്ള ഗിംനസിയയുടെ മല്‍സരം കാണാന്‍ എത്തിയ മറഡോണ ആദ്യ പകുതി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ മടങ്ങിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
മാനസികമായി അദ്ദേഹം ഉന്‍മേഷാവനല്ലെന്ന് പേഴ്‌സണല്‍ സ്‌റ്റാഫ് അംഗം പറയുന്നത്. ഇത് മറഡോണയുടെ ആരോഗ്യത്തെ ബാധിച്ചെന്നും അദ്ദേഹത്തെ സഹായിക്കുന്നതിനായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്‌ഥന്‍ വ്യക്‌തമാക്കി.
അതേസമയം മറഡോണക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹത്തെ വിഷാദ രോഗം പിടികൂടിയിരിക്കുക ആണെന്നും ഡോക്‌ടറും അറിയിച്ചു. കൂടാതെ അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും വീട്ടിലേക്ക് മടങ്ങാമെന്ന് ഡോക്‌ടര്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
National News: ലൗ ജിഹാദ്; യുപിക്കും ഹരിയാനക്കും പിന്നാലെ നിയമ നിർമാണത്തിന് മധ്യപ്രദേശും