തിരുവനന്തപുരം: സംസ്‌ഥാനത്തെ 1550 വില്ലേജുകളിൽ നാല് വർഷം കൊണ്ട് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കാൻ പദ്ധതി. അത്യാധുനിക ഡ്രോണുകൾ, ലഡാറുകൾ എന്നിവ ഉപയോഗിച്ച് ആണ് സർവേ. റവന്യൂമന്ത്രി കെ രാജനാണ് ഇക്കാര്യം അറിയിച്ചത്.
നാല് ഘട്ടമായി പൂർത്തിയാക്കുന്ന പദ്ധതിയ്‌ക്ക് 807 കോടി രൂപയാണ് ചെലവ്. ഡ്രോണുകളും ലഡാറുകളും ഉപയോഗിച്ച് ഒരു വില്ലേജിൽ അഞ്ചര മാസത്തിനുള്ളിൽ റീസർവേ പൂർത്തിയാക്കാം. ഒരു വില്ലേജിൽ ആദ്യം സർക്കാർ സ്‌ഥലങ്ങളിൽ റീസർവേ പൂർത്തീകരിക്കും. ഡിജിറ്റൽ റീസർവേ ആയിരിക്കും അന്തിമം.
ഡിജിറ്റൽ സർവേയിൽ പരാതികൾ ഉയർന്നാൽ പരിശോധിക്കും. ഡിജിറ്റൽ റീസർവേ പൂർത്തീകരണത്തിലൂടെ ഭൂ അവകാശ തർക്കങ്ങളിൽ തീരുമാനം ആകുമെന്നും റവന്യൂമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Also Read: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; 3 പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ ഇഡി