തിരുവനന്തപുരം: ദിലീപിനെതിരെ ശബ്‌ദ റെക്കോർഡുകളുടെ അടിസ്‌ഥാനത്തിൽ ആരോപണങ്ങൾ ഉന്നയിച്ച ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്തു നേരിൽകണ്ട് സംസാരിച്ചയാളാണ് അഡ്വ. സജിത്. ദിലീപിന്റെ നിർദ്ദേശം അനുസരിച്ചാണ് സജിത് ബാലചന്ദ്രകുമാറിനോട് പലവട്ടം സംസാരിച്ചിരുന്നത്.
ബാലചന്ദ്രകുമാര്‍ തന്നെ ഭീഷണിപ്പെടുത്തി പണം ചോദിച്ചു, ജാമ്യം ലഭിക്കാന്‍ ഇടപെട്ടതായി വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയുള്ള ദിലീപിന്റെ വാദങ്ങളെ ശരിവയ്‌ക്കുന്ന മൊഴികളാണ് തിരുവനതപുരത്ത് അഭിഭാഷകനായി ജോലിചെയ്യുന്ന അഡ്വ. സജിത് ക്രൈംബ്രാഞ്ചിന് നൽകിയിരിക്കുന്നതെന്ന് നിയമ വൃത്തങ്ങൾ അവകാശപ്പെട്ടു.
അതേസമയം അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്‌ചത്തേക്ക് മാറ്റി. അതുവരെ ദിലീപിനെയും മറ്റ് പ്രതികളെയും അറസ്‌റ്റ് ചെയ്യുന്നതിന് വിലക്കുണ്ടാകും.
പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ അനുവദിച്ച ശേഷം കേസ് കോടതി ഇന്നാണ് പരിഗണിക്കാനിരുന്നത്. എന്നാൽ, പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ചില തെളിവുകൾ പരിശോധിക്കേണ്ടതുണ്ട് എന്നതടക്കം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ജസ്‌റ്റിസ് ഗോപിനാഥിന്റെ അധ്യക്ഷതയിലുള്ള സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Read also: കോഴിക്കോട് ഇരട്ട സ്‍ഫോടന കേസ്; ഹൈക്കോടതി ഇന്ന് വിധി പറയും