സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതികരണവുമായി സംവിധായകൻ പാ രഞ്‌ജിത്ത്. ഈ നിയമം ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അപകരമായ രീതിയിൽ ബാധിക്കുമെന്നും നിയമം പിൻവലിക്കണമെന്നും പാ രഞ്‌ജിത്ത് ആവശ്യപ്പെട്ടു.
‘കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന സിനിമാട്ടോഗ്രാഫ് ആക്‌ട് 2021 വിയോജിപ്പിനുള്ള അവസരം ഇല്ലാതാക്കും, സിനിമയിലുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അപകടകരമായി ബാധിക്കും. ഈ ആക്‌ട് പിന്‍വലിക്കണം എന്ന് ആവശ്യപ്പെടുന്നു’- ട്വിറ്ററിലൂടെ ആയിരുന്നു പ്രതികരണം.
സെന്‍സര്‍ ചെയ്‌ത് ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാൻ സർക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ല്. കരടിന്‍മേല്‍ സർക്കാര്‍ ജനാഭിപ്രായം തേടിയിട്ടുണ്ട്. ഒടിടി, സാമൂഹിക മാദ്ധ്യമങ്ങള്‍ എന്നിവയിലെ ഇടപെടലിനായി ചട്ടം കൊണ്ടുവന്ന സർക്കാര്‍ ഇപ്പോൾ സിനിമ രംഗത്തെ പരിഷ്‌കരണത്തിനാണ് ഒരുങ്ങുന്നത്. നേരത്തെ ബില്ലിനെതിരെ നടന്‍ സൂര്യയും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും രംഗത്തെത്തിയിരുന്നു.
Also Read: വാരാന്ത്യ കർഫ്യൂ പിൻവലിച്ചു; കർണാടകയിൽ കൂടുതൽ ഇളവുകൾ