ആലപ്പുഴ: തോട്ടപ്പള്ളിയിലെ സിപിഎം പ്രാദേശിക നേതാവിന്റെ തിരോധാനത്തില്‍ പോലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. സിപിഎം പൂത്തോപ്പ് ബ്രാഞ്ച് അംഗം സജീവന്റെ ഭാര്യ സവിതയുടെ ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. സജീവനെ കാണാതായിട്ട് ഒരുമാസം പിന്നിട്ടു കഴിഞ്ഞു.
സെപ്റ്റംബര്‍ 29നാണ് മൽസ്യ തൊഴിലാളിയായ സജീവനെ കാണാതാകുന്നത്. കാണാതായി ഒരുമാസം കഴിഞ്ഞിട്ടും പോലീസിന് സൂചനകള്‍ ഒന്നും കിട്ടിയില്ല. ഇതിന് പിന്നാലെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച കോടതി പോലീസിന് നോട്ടീസ് അയച്ചു. ഒരാഴ്‌ചക്കകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ബ്രാഞ്ച് സമ്മേളനത്തിന്റെ തലേന്ന് സജീവനെ കാണാതായതിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഔദ്യോഗിക വിഭാഗത്തിനെതിരെ നീങ്ങാതിരിക്കാന്‍ സജീവനെ മാറ്റിയതാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന ബ്രാഞ്ച് സമ്മേളനം ഔദ്യോഗിക പക്ഷം പിടിച്ചു. അതേസമയം, അന്വേഷണം ഊര്‍ജിതമാക്കണം എന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ജി സുധാകരന്‍ ജില്ലാ പൊലീസ് മേധാവിയെ കണ്ടിരുന്നു. ജി സുധാകരന്റെ ഇടപെടല്‍ ഔദ്യോഗിക പക്ഷത്തിനെതിരായ നീക്കമെന്നാണ് സൂചന.
Read Also: മുല്ലപ്പെരിയാറില്‍ പുതിയ ഡാം; ആവശ്യവുമായി ഡിഎംകെ കേരള ഘടകം