ന്യൂഡെൽഹി: രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ തുടരുമെന്ന് പ്രധാനമന്ത്രി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി. കോവിഡ് ഒന്നാം തരംഗത്തെ തുടർന്നാണ് കേന്ദ്രസര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യ വിതരണം ആരംഭിച്ചത്.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം അഞ്ച് കിലോ വീതം ധാന്യം സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. എണ്‍പത് കോടിയോളം കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്.
കൂടാതെ, ജൂണ്‍ 21 മുതല്‍ രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കവേ പ്രധാനമന്ത്രി അറിയിച്ചു. കോവിഡ് വാക്‌സിന്‍ നയം മാറ്റിയതായും വാക്‌സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read also: ഡോക്‌ടര്‍മാര്‍ക്ക് എതിരായ അക്രമം; പ്രധാനമന്ത്രി ഇടപെടണമെന്ന് ഐഎംഎ