ന്യൂഡെൽഹി: പുതിയ തലമുറ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ അടിയന്തരാവസ്‌ഥയുടെ ഇരുണ്ട കാലഘട്ടം മറക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 1975 ജൂണ്‍ 25നാണ് അന്നത്തെ പ്രധാനമന്തിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇന്ദിരാഗാന്ധി ജനാധിപത്യത്തെ റദ്ദു ചെയ്‌തുകൊണ്ട് അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കുന്നത്.
അതിന്റെ 47ആം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി ആ കറുത്ത നാളുകളെ ഓര്‍മിപ്പിച്ചത്. 21 മാസക്കാലമാണ് ഇന്ത്യയില്‍ അടിയന്തരാവസ്‌ഥ നീണ്ടു നിന്നത്. അക്കാലത്ത് ഇന്ത്യയില്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. രാജ്യത്തെ കോടതികള്‍, ഭരണഘടനാ സ്‌ഥാപനങ്ങള്‍, മാദ്ധ്യമങ്ങള്‍, എല്ലാം ഭരണ നേതൃത്വത്തിന്റെ നിയന്ത്രണത്തിലാക്കി; പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അനുമതിയില്ലാതെ ഒന്നും പ്രസിദ്ധീകരിക്കാന്‍ കഴിയാത്തവിധം സെന്‍സര്‍ഷിപ്പ് കര്‍ശനമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതൊക്കെയാണെങ്കിലും, ജനാധിപത്യത്തിലുള്ള ഇന്ത്യക്കാരുടെ വിശ്വാസത്തെ ഇളക്കാനായില്ല. ജനാധിപത്യ പ്രക്രിയയിലൂടെ മാത്രമാണ് ജനങ്ങള്‍ അടിയന്തരാവസ്‌ഥ ഒഴിവാക്കി ജനാധിപത്യം പുനഃസ്‌ഥാപിച്ചതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
Read Also: പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം; പ്രതികളെ പിടിക്കാതെ പോലീസ്