തിരഞ്ഞെടുപ്പ് അടുത്തു, ലഹരി ഒഴുക്ക് കൂടുന്നു; നടപടികൾ കർശനമാക്കി അധികൃതർ

By Team Member, Malabar News
alcohol
Representational image
Ajwa Travels

കാസർഗോഡ് : തിരഞ്ഞെടുപ്പ് കാലം അടുത്തതോടെ ജില്ലയിൽ ലഹരിമരുന്നുകളും, മദ്യവും എത്തുന്നത് തടയാൻ അധികൃതർ ശക്‌തമായ നടപടികൾ ആരംഭിച്ചു. ജില്ലയിലെ മുഴുവൻ മദ്യ ഷോപ്പുകളും, കള്ള് ഷോപ്പുകളും ദിവസേന പരിശോധിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തുമെന്ന് അധികൃതർ അറിയിച്ചു. എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മീഷണർ വിനോദ് ബി നായർ, അസിസ്‌റ്റൻഡ് എക്‌സൈസ്‌ കമ്മീഷണർ എംഎൻ രഘുനാഥൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ ശേഷം ലഹരി വസ്‌തുക്കൾ സൂക്ഷിച്ചതിന് വിവിധ കേസുകളിലായി 38 പേരെ എക്‌സൈസ്‌ സംഘം ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. കൂടാതെ 38 ലിറ്റർ ചാരായം, 178 ലിറ്റർ വിദേശ മദ്യം, ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ള 130 ലിറ്റർ മദ്യം, 795 ലിറ്റർ വാഷ്, 72 ലിറ്റർ ബീയർ, 900 ഗ്രാം കഞ്ചാവ്, 2.4 ഗ്രാം എംഡിഎം, 313 കിലോഗ്രാം പുകയില ഉൽപന്നങ്ങൾ തുടങ്ങിയവയും വിവിധ കേസുകളിലായി ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.

അതിർത്തി പ്രദേശങ്ങളിൽ പരിശോധനകൾ കർശനമാക്കിയതായും അധികൃതർ വ്യക്‌തമാക്കി. കേരള–കർണാടക പോലീസ്, എക്‌സൈസ്‌, വനം വകുപ്പ് , തീരദേശ പോലീസ്, റെയിൽവേ സുരക്ഷാ സേന തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും നേതൃത്വത്തിൽ സംയുക്‌ത പരിശോധന തുടങ്ങിയതായും അധികൃതർ പറഞ്ഞു.

Read also : നെൻമാറയിൽ അഡീഷണല്‍ സ്‌റ്റാറ്റിക് സര്‍വെയലന്‍സ് ടീമിനെ നിയോഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE