കാമ്പസുകളിലെ ലഹരി ഉപയോഗം; തടയാൻ കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി

By Staff Reporter, Malabar News
Malabarnews_highcourt
Representational image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്തെ കാമ്പസുകളിലെ ലഹരി ഉപയോഗം തടയുന്നതിന് കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി. ലഹരി ഉപയോഗം തടയാൻ കാമ്പസ്‌ പൊലീസ് യൂണിറ്റ് രൂപീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കോളേജുകളിലടക്കം സ്‌ഥിരം പരിശോധനകൾക്ക് സംവിധാനം വേണം.

കാമ്പസുകളിൽ നിയമനടപടികൾ സ്വീകരിക്കാൻ പൊലീസിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണം. ലഹരി ഉപയോഗം തടയാൻ പ്രത്യേക പദ്ധതി വേണം. മൂന്ന് മാസത്തിനകം നിർദ്ദേശം നടപ്പാക്കി റിപ്പോർട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി എൻ രാമചന്ദ്രൻ ഐപിഎസ് നൽകിയ പരാതിയിലാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. കാമ്പസിൽ ലഹരി ഉപയോഗം വർധിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന സ്‌പെഷ്യൽ ബ്രാ‌ഞ്ച് റിപ്പോർട് ആശങ്കയുണ്ടാക്കുന്നതാണ് എന്ന് കോടതി നിരീക്ഷിച്ചു. 400 വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ലഹരി ഉപയോഗം സജീവമാണെന്നാണ് റിപ്പോർട്ട്.

ഇതിൽ 74.2 ശതമാനവും സ്‌കൂളുകളാണ്. ഹാഷിഷ്, കഞ്ചാവ്, സിന്തറ്റിക് ഡ്രഗ്‌സ് അടക്കം വിദ്യാർഥികൾ ഉപയോഗിക്കുന്നു. തിരുവന്തപുരത്തും കൊച്ചിയിലുമാണ് ലഹരി മരുന്ന് ഉപയോഗം കൂടുതൽ. കേരളത്തിലെ ലഹരി മരുന്ന് ഉപയോഗം വളരെ കൂടിയതെന്നും നിരീക്ഷിച്ച ഹൈക്കോടതി വിതരണ ശൃംഗല കണ്ടെത്തി നടപടിയെടുക്കാൻ കഴിയാത്തത് വെല്ലുവിളിയാണെന്നും കുറ്റപ്പെടുത്തി.

Read Also: പെൻഷൻ പരിഷ്‌കരണം; 2019 ജൂലൈ മുതൽ പ്രാബല്യം നൽകാൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE