ദുബായ് : അടിയന്തിരമല്ലാത്ത എല്ലാ ശസ്‍ത്രക്രിയകളും ഒരു മാസത്തേക്ക് നീട്ടി വെക്കാൻ നിർദേശം നൽകി ദുബായ് സർക്കാർ. എല്ലാ ആശുപത്രികൾക്കും നിർദേശം നൽകി ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് രോഗികൾക്ക് മികച്ച ചികിൽസ നൽകാനും, അതിനായി ആരോഗ്യ സംവിധാനങ്ങൾ സജ്‌ജമാക്കാനും വേണ്ടിയാണ് പുതിയ തീരുമാനം.
ദുബായ് ഹെൽത്ത് അതോറിറ്റിയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള എല്ലാ ആശുപത്രികൾക്കും, വൺ ഡേ സർജറി ക്ളിനിക്കുകൾക്കും പുതിയ ഉത്തരവ് ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. ഫെബ്രുവരി 19ആം തീയതി വരെ അടിയന്തിരമല്ലാത്ത ശസ്‍ത്രക്രിയകൾ ചെയ്യേണ്ടെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ കാലയളവ് ഇനിയും നീളാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി.
അടിയന്തിരമായി നടത്തേണ്ട ശസ്‍ത്രക്രിയകൾ മാത്രമേ ഇനിയുള്ള ഒരു മാസത്തെ കാലയളവിൽ നടത്താൻ പാടുള്ളൂ എന്ന് ഹെൽത്ത് അതോറിറ്റി ആശുപത്രികൾക്ക് നൽകിയ നിർദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്. അതേസമയം തന്നെ ന്യൂറോ സര്‍ജറി, ഓര്‍ത്തോപീഡിക് ഓപ്പറേഷനുകള്‍, കാര്‍ഡിയാക്, റേഡിയോളജിക്കല്‍ ചികിൽസ നടപടികള്‍, യൂറിനറി സ്‌റ്റോണുകളും സ്‌റ്റെന്റുകളും നീക്കം ചെയ്യുക, തുടങ്ങിയവക്കും ജനറല്‍ സര്‍ജറി, ഒഫ്‍താല്‍മോളജി, പീഡിയാട്രിക്‌സ്, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ അത്യാവശ്യ സ്വഭാവമുള്ള ശസ്‍ത്രക്രിയകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ലെന്നും അറിയിപ്പിൽ വ്യക്‌തമാക്കുന്നുണ്ട്.
Read also : ബാഗ്‌ദാദിൽ ഇരട്ട ചാവേർ സ്‌ഫോടനം; 28 മരണം