കൊച്ചി: കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. രണ്ട് സ്‍ത്രീകൾ ഉൾപ്പെടെ ഏഴ് പേർ അറസ്‌റ്റിലായി. ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാണ് എക്‌സൈസിന്റെയും കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്‌ത പരിശോധനയിൽ പിടിയിലായത്.
ഇവരിൽ നിന്ന് മുന്തിയ ഇനം ലഹരി മരുന്നുകളായ എംഡിഎംഎ, എൽഎസ്‍ഡി, ലഹരി ഗുളികകൾ എന്നിവ പിടികൂടിയിട്ടുണ്ട്. വിപണിയിൽ ഈ മരുന്നുകൾക്കെല്ലാം ചേർത്ത് ഒരു കോടി രൂപ വില വരുമെന്നാണ് എക്‌സൈസ് അറിയിക്കുന്നത്. ഒരു ഐ-20 കാർ വഴിയാണ് ഇവർ ലഹരി കടത്തിയിരുന്നത്. മൂന്ന് വിദേശ ഇനം നായ്‌ക്കളെയും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫാബാസ്, ഷംന, കാസർഗോഡ് സ്വദേശികളായ അജു എന്ന അജ്‌മൽ, മുഹമ്മദ് ഫൈസൽ, എറണാകുളം സ്വദേശികളായ മുഹമ്മദ് അഫ്‌സൽ, തൈബ എന്നിവരാണ് പിടിയിലായത്. കാക്കനാട് ഉള്ള ഫ്‌ളാറ്റിൽ നിന്ന് പ്രതികളെ പിടികൂടുമ്പോൾ ഇവരുടെ കയ്യിൽ 90 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു.
Also Read: ഓണക്കോടിയും 10,000 രൂപയും; പ്രതിപക്ഷ ഗൂഢാലോചനയെന്ന് തൃക്കാക്കര ചെയർപേഴ്‌സൺ