‘കോടികളുടെ തട്ടിപ്പ്, ഫിറോസ്‌ കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം’; ഡിവൈഎഫ്‌ഐ

By News Desk, Malabar News
Ajwa Travels

മലപ്പുറം: തവനൂരിലെ യുഡിഎഫ്‌ സ്‌ഥാനാർഥിയായി മൽസരിച്ച ഫിറോസ്‌ കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പാണ്‌ അദ്ദേഹം നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

ചികിൽസാ സഹായത്തിന്റെ പേരിൽ വിദേശ രാജ്യങ്ങളിൽ നിന്നടക്കം പണപ്പിരിവ്‌ നടത്തുന്ന ഫിറോസിന്റെ സാമ്പത്തിക ഇടപാടുകൾ സംശയകരമാണ്‌. ഇതിലൂടെ വ്യക്‌തിപരമായ നേട്ടം മാത്രമാണ്‌ ഫിറോസ് ലക്ഷ്യം വെക്കുന്നതെന്ന് ഡിവൈഎഫ്ഐ പ്രസ്‌താവനയില്‍ പറഞ്ഞു. സ്‍ത്രീകളെ അപമാനിക്കൽ, പിടിച്ചുപറി, ഭവനഭേദനം എന്നിങ്ങനെ നിരവധി കേസുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്‌.

സ്‍ത്രീത്വത്തെ അപമാനിച്ചതിന്‌‌ പാലക്കാട്‌ ആലത്തൂർ പോലീസ്‌ സ്‌റ്റേഷനിൽ കേസ്‌ രജിസ്‌റ്റർ ചെയ്‌തു. ഭീഷണിപ്പെടുത്തിയതിനും വീട്ടിൽ കയറി അതിക്രമം കാട്ടിയതിനും ‌എറണാകുളം ചേരാനല്ലൂർ സ്‌റ്റേഷനിലും കേസുണ്ട്‌. ഇത്തരത്തിൽ ഒരാൾക്കാണ്‌ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കോൺഗ്രസ്‌ സീറ്റ്‌ വിട്ടു നൽകിയത്‌.

ജില്ലയിൽ തന്നെ നിരവധി നേതാക്കൾ ഉണ്ടായിട്ടും മുസ്‌ലിം ലീഗ്‌ അനുഭാവിയായ ഫിറോസ്‌ കുന്നംപറമ്പിലിന്‌ സീറ്റ്‌ നൽകിയത്‌ നാല്‌ കോടി രൂപ കോഴ വാങ്ങിയാണെന്ന്‌ ആക്ഷേപം ഉയർന്നിട്ടുണ്ടെന്ന് പ്രസ്‌താവനയില്‍ പറയുന്നു. ഇതിന്റെ തെളിവാണ്‌ അദ്ദേഹത്തിനെതിരെ യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾ തന്നെ രംഗത്തെത്തിയത്‌.

പ്രാദേശിക നേതാക്കൾ ആവശ്യപ്പെടാതെ സംസ്‌ഥാന നേതൃത്വം അടിച്ചേൽപ്പിച്ച സ്‌ഥാനാർഥിയായിരുന്നു ഫിറോസ്‌ കുന്നംപറമ്പിലെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി തന്നെ ഫേസ്‌ബുക്കിൽ പ്രതികരിച്ചിട്ടുണ്ട്‌. നിയമ വിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഫിറോസിനെതിരെ വിശദമായ അന്വേഷണം നടത്തണമെന്ന്‌ ഡിവൈഎഫ്‌ഐ പ്രസ്‌താവനയിൽ പറഞ്ഞു.

Read Also: മറ്റന്നാൾ മുതൽ ലോക്ക്ഡൗൺ; മാർഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE