കൊല്ലം: ബൈപ്പാസ് ടോൾ ബൂത്തിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്‌ഥലത്ത് തടിച്ചു കൂടിയിരിക്കുകയാണ്. ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് പ്രവർത്തകർ വ്യക്‌തമാക്കി. എന്നാല്‍, പ്രതിഷേധം വകവെക്കാതെ ടോള്‍ പിരിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്വകാര്യ കമ്പനി അധികൃതര്‍. തേങ്ങയുടച്ച് ടോള്‍ പിരിവ് ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.
രാവിലെ 8 മണി മുതൽ കൊല്ലത്ത് ടോൾ പിരിവ് ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ജോലിക്ക് ഹാജരാകാൻ ജീവനക്കാർക്ക് കമ്പനി അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ടോൾ പിരിവിന് അനുമതി നൽകി കേന്ദ്ര സർക്കാർ ജനുവരി ആദ്യം തന്നെ നടപടികൾ ആരംഭിച്ചിരുന്നു. ജനുവരി 16ന് ടോൾ പിരിവ് ആരംഭിക്കാൻ ശ്രമിച്ചെങ്കിലും പ്രാദേശിക എതിർപ്പിനെ തുടർന്ന് പിരിവ് നീട്ടിവെക്കുകയായിരുന്നു.
Also Read: ഗ്രൂപ്പുകൾ ഇല്ലാതാക്കാൻ ശ്രമമെന്ന് ആക്ഷേപം; കോൺഗ്രസിൽ ചേരിതിരിവിന് സാധ്യത