തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും നോട്ടിസ് നൽകി. വ്യാഴാഴ്‌ച ഹാജരാകാനാണ് ഇഡി നിർദേശിച്ചിരിക്കുന്നത്. ഇത് നാലാം തവണയാണ് ഇഡി സിഎം രവീന്ദ്രന് നോട്ടീസ് നൽകുന്നത്.
കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് സ്വർണക്കടത്ത് കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഇഡിയുടെ നടപടി. മുൻപ് നോട്ടീസ് നൽകിയപ്പോഴെല്ലാം ചികിൽസ ആവശ്യങ്ങൾ പറഞ്ഞ് രവിന്ദ്രൻ ഒഴിഞ്ഞു മാറിയിരുന്നു. നേരത്തെ മൂന്ന് തവണയും നോട്ടീസ് ലഭിച്ചതിന് പിന്നാലെ രവീന്ദ്രൻ ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു.
Read Also: ഉന്നത ഐടി സംഘത്തിന്റെ നിയമനം; ശിവശങ്കറിന്റെ ഇടപെടൽ ഇല്ലെന്ന് ഹൈക്കോടതി