എലത്തൂർ തീവെപ്പ് കേസ്; ഷാറൂഖ്‌ സെയ്‌ഫി റിമാൻഡിൽ- ജില്ലാ ജയിലിലേക്ക് മാറ്റും

ജയിലിൽ കിടക്കാൻ കഴിയാത്ത വിധമുള്ള രോഗാവസ്‌ഥ ഇല്ലെന്ന് കണ്ടെത്തിയതിനാൽ ഇയാളെ ഉടൻ ഡിസ്‌ചാർജ് ചെയ്യും. തുടർന്ന് ജില്ലാ ജയിലിലേക്ക് മാറ്റും. ഇന്ന് തന്നെ പോലീസ് പ്രതിയെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. തുടർന്നാകും അന്വേഷണ സംഘം പ്രതിയെ വിശദമായി ചോദ്യം ചെയ്യുക.

By Trainee Reporter, Malabar News
shahrukh-saifi
Ajwa Travels

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ്‌ സെയ്‌ഫിയെ കോടതി റിമാൻഡ് ചെയ്‌തു. ഏപ്രിൽ 28 വരെ 14 ദിവസത്തേക്കാണ് റിമാൻഡ് കാലാവധി. മുൻസിഫ് കോടതി ജഡ്‌ജി എസ്‌വി മനേഷ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി പ്രതിയെ കണ്ടിരുന്നു. ജയിലിൽ കിടക്കാൻ കഴിയാത്ത വിധമുള്ള രോഗാവസ്‌ഥ ഇല്ലെന്ന് കണ്ടെത്തിയതിനാൽ ഇയാളെ ഉടൻ ഡിസ്‌ചാർജ് ചെയ്യും.

നിലവിൽ മെഡിക്കൽ ബോർഡ് യോഗം ചേരുകയാണ്. ഇതിന് ശേഷം ഷാരൂഖിനെ ഡിസ്‌ചാർജ് ചെയ്യും. തുടർന്ന് ജില്ലാ ജയിലിലേക്ക് മാറ്റും. അതേസമയം, ഇന്ന് തന്നെ പോലീസ് പ്രതിയെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. തുടർന്നാകും അന്വേഷണ സംഘം പ്രതിയെ വിശദമായി ചോദ്യം ചെയ്യുക. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വൈദ്യപരിശോധനക്ക് ശേഷം ഷാരൂഖിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ്‌ ചെയ്‌തിരുന്നു.

മഞ്ഞപ്പിത്തവും കരൾ സംബന്ധമായ ചില പ്രശ്‌നങ്ങളും സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് അഡ്‌മിറ്റ്‌ ചെയ്‌തത്. ആശുപത്രിയിൽ പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാണ് ഷാരൂഖ് സെയ്‌ഫി. ശരീരത്തിലേറ്റ പൊള്ളലുകൾ, മുറിവുകൾ എന്നിവയ്‌ക്ക് പ്രത്യേക ചികിൽസയും നൽകുന്നുണ്ട്. പ്രതിയുടെ ആരോഗ്യനില തൃപ്‌തികരം ആണെന്നാണ് വിദഗ്‌ധ ഡോക്‌ടർമാരുടെ റിപ്പോർട്. ഷാരൂഖിന്റെ ശരീരത്തിലെ പൊള്ളൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നും മറ്റു പരിക്കുകൾ ട്രെയിനിൽ നിന്ന് ചാടിയപ്പോൾ പറ്റിയതാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു.

Most Read: തൃശൂർ പൂരം ഇത്തവണയും കർശന സുരക്ഷയിൽ; ജില്ലാ കളക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE