കൊൽക്കത്ത: കേന്ദ്രസേനയെ തടയണം എന്ന മമത ബാനർജിയുടെ പ്രസ്‌താവനയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഇന്നുണ്ടായേക്കും. തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മമതയുടെ വിവാദ പ്രസ്‌താവന. വിഷയത്തിൽ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും മമത പ്രസ്‌താവനയിൽ ഉറച്ച് നിൽക്കുകയായിരുന്നു.
അതേസമയം തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ സംഘർഷ സാധ്യതയുള്ള ജില്ലകളിൽ അതീവ ജാഗ്രതക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ബംഗാളിൽ ബാക്കിയുള്ള ഘട്ടങ്ങളിൽ വ്യാപക അക്രമത്തിന് സാധ്യതയെന്ന റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാണ് നടപടി.
കൂച്ച് ബിഹാറിൽ കേന്ദ്രസേനയുടെ വെടിവെപ്പിൽ നാലു പേർ മരിച്ചത് തൃണമൂൽ കോൺഗ്രസ് അയുധമാക്കുകയാണ്. അമിത് ഷാ രാജിവെക്കണം എന്ന ആവശ്യവുമായി മമത ബാനർജി രംഗത്ത് വന്നിരുന്നു. മര്യാദക്ക് പെരുമാറിയില്ലെങ്കിൽ കൂച്ച് ബിഹാറിനു സമാനമായ നടപടി ഇനിയും പ്രതീക്ഷിക്കാമെന്ന ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രസ്‌താവനയും വിവാദമായി.
Read Also: ബംഗാൾ വിവേകാനന്ദന്റെ മണ്ണ്; വർഗീയത വാഴില്ലെന്ന് പി ചിദംബരം