തിരുവനന്തപുരം: കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന് എതിരെ തിരുവനന്തപുരത്ത് ജീവനക്കാരുടെ പ്രതിഷേധം. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
തൊഴിലാളികളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം നടത്തുന്നത്. കെഎസ്ആർടിസി ജീവനക്കാർ ഗുരുതര ക്രമക്കേടുകൾ നടത്തുന്നു എന്ന എംഡി ബിജു പ്രഭാകറിന്റെ പ്രസ്‌താവനക്ക് പിന്നാലെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സംസ്‌ഥാനത്ത് കെഎസ്ആര്‍ടിസിയില്‍ കാര്യമായ അഴിച്ചുപണി വേണമെന്ന് ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസിയുടെ വിവിധ മേഖലകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരം തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.
കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധി നേരിടുകയാണ്. ഇത് മറികടക്കുന്നതിനായി നടത്തിയ പഠനത്തില്‍ നിന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്‌ച കണ്ടെത്തിയത്. ആരെയും പിരിച്ചുവിടുക എന്നത് സര്‍ക്കാരിന്റെയും കെഎസ്ആര്‍ടിസിയുടെയും നയമല്ല.
ജീവനക്കാരുടെ എണ്ണം കുറക്കുക എന്നതാണ് ലക്ഷ്യം. അതിനിടെയാണ് ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള വലിയ ക്രമക്കേട് കണ്ടെത്തിയതെന്നും ബിജു പ്രഭാകർ പറഞ്ഞു. ടിക്കറ്റ് മെഷീനില്‍ ഉള്‍പ്പടെയാണ് കൃത്രിമം കാട്ടി വലിയ തുകയുടെ തട്ടിപ്പ് നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം വ്യക്‌തമാക്കി.
കൂടാതെ ഇപ്പോഴും പഴയ ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് നല്‍കി അതില്‍ നിന്നും പണം തട്ടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയില്‍ വലിയ അഴിച്ചുപണി തന്നെ വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ വര്‍ക്ക് ഷോപ്പിലെ ലോക്കല്‍ പര്‍ച്ചേസിലും, സാമഗ്രികള്‍ വാങ്ങുന്നതിലും കമ്മീഷന്‍ പറ്റുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നടക്കുന്ന തട്ടിപ്പും, ഡീസല്‍ വെട്ടിപ്പും തുടരാന്‍ വേണ്ടിയാണ് സിഎന്‍ജി കൊണ്ടുവരുന്നതിനെ ജീവനക്കാര്‍ എതിര്‍ക്കുന്നതെന്നും ബിജു പ്രഭാകര്‍ വ്യക്‌തമാക്കി.
കെഎസ്ആര്‍ടിസിയില്‍ നിലവില്‍ ജീവനക്കാരുടെ എണ്ണം ആവശ്യത്തില്‍ അധികമാണെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തിരമായി അനാവശ്യ ജീവനക്കാരുടെ എണ്ണം കുറക്കേണ്ടത് അനിവാര്യമാണെന്നും, എന്നാല്‍ മാത്രമേ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി മറികടന്ന് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കെഎസ്ആര്‍ടിസിയില്‍ 7,090 ജീവനക്കാരാണ് അധികമായി ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തിൽ ജീവനക്കാർക്ക് എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് അദ്ദേഹത്തിന് എതിരെ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
National News: ആമസോണ്‍ പ്രൈം വെബ് ഷോ ‘താണ്ഡവ്’ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം