കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച കാരണത്താൽ സ്വകാര്യ ലാബുകള്‍ പ്രവര്‍ത്തനം നിര്‍ത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്‌താൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്‌ടർ എസ് സുഹാസ് അറിയിച്ചു.
‘സര്‍ക്കാര്‍ നിശ്‌ചയിച്ചതിനേക്കാൾ കൂടിയ നിരക്ക് ഈടാക്കിയാലും നടപടിയുണ്ടാവും. ഇത്തരം ലാബുകള്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം വിട്ടുവീഴ്‌ചയില്ലാതെ നടപടിയെടുക്കും. സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പ്പറത്തി അമിത ലാഭം കൊയ്യാന്‍ ആരേയും അനുവദിക്കില്ല’, കളക്‌ടർ പറഞ്ഞു.
രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ലാബുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്ന കാര്യം ഉറപ്പു വരുത്തുമെന്നും ജില്ലാ കളക്‌ടർ അറിയിച്ചു. ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതിന് പിന്നാലെ സംസ്‌ഥാനത്ത് പലയിടത്തും സ്വകാര്യ ലാബുകൾ പ്രവർത്തനം നിർത്തി വെച്ചിരിക്കുകയാണ്. ചിലയിടങ്ങളിൽ സർക്കാർ നിശ്‌ചയിച്ചതിനേക്കാൾ കൂടിയ നിരക്കും ഈടാക്കുന്നുണ്ട്.
Malabar News: വിദേശമദ്യ ശാലകൾ അടഞ്ഞു; വ്യാജവാറ്റ് കേന്ദ്രങ്ങൾ കണ്ടെത്താൻ കർശന പരിശോധന