ലണ്ടൻ: വിവാദമായ യൂറോപ്യൻ സൂപ്പർ ലീഗിന്റെ സ്‌ഥാപകരായ എഫ്‌സി ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ളബുകൾക്കെതിരായ കേസ് പിൻവലിച്ച് യുവേഫ. മാഡ്രിഡ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. വിവരം യുവേഫ തന്നെ ഔഗ്യോഗികമായി അറിയിച്ചു. നേരത്തെ യൂറോപ്പിലെ മുൻനിര ലീഗുകളിലെ പ്രധാനപ്പെട്ട 12 ക്ളബുകൾ ചേർന്നാണ് യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയം മുന്നോട്ടുവച്ചത്.
ഈ തീരുമാനം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ക്ളബുകൾ ഓരോന്നായി പിൻമാറി. എന്നാൽ, യുവന്റസ്, ബാഴ്‌സലോണ, റയൽ മാഡ്രിഡ് എന്നീ ടീമുകൾ പിൻമാറാൻ തയ്യാറായില്ല. തുടർന്ന് ഈ ടീമുകൾക്കെതിരെ നടപടി എടുക്കുമെന്ന് യുവേഫ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ഈ ടീമുകൾക്ക് എതിരെ നൽകിയ കേസ് കോടതിയിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് പിൻവലിക്കുന്നു എന്നാണ് യുവേഫയുടെ പ്രഖ്യാപനം.
Read Also: പൃഥ്വിരാജിന്റെ ‘ഭ്രമം’; സസ്‌പെൻസും കൗതുകവും നിറച്ച് ട്രെയ്‌ലറെത്തി